

ന്യൂസിലാൻഡിലെ ഏറ്റവും ഉയരം കൂടിയ പർവതമായ മൗണ്ട് ഓറാക്കിയിൽ (Mount Aoraki) നിന്ന് വീണ് രണ്ട് പർവതാരോഹകർ മരിച്ചു. ഇവരിൽ ഒരാൾ അമേരിക്കൻ പൗരനാണ്. തിങ്കളാഴ്ച രാത്രിയാണ് അപകടം ഉണ്ടായത്.
12,218 അടി ഉയരമുള്ള മൗണ്ട് ഓറാക്കി കൊടുമുടി കീഴടക്കാനുള്ള ശ്രമത്തിനിടെ തിങ്കളാഴ്ച രാത്രി വൈകി പർവതത്തിൻ്റെ പടിഞ്ഞാറ് ഭാഗത്തുള്ള ഒരു മലഞ്ചെരുവിൽ നിന്ന് ഇരുവരും താഴേക്ക് വീഴുകയായിരുന്നു. രണ്ട് ന്യൂസിലാൻഡ് ഗൈഡുകളും രണ്ട് ക്ലയിൻ്റുകളും ഉൾപ്പെടുന്ന നാല് പേരുടെ സംഘമാണ് പർവതാരോഹണത്തിന് പോയത്.
തിങ്കളാഴ്ച രാത്രി 11:20-ഓടെയാണ് അപകട വിവരം പുറത്ത് വരുന്നത്. തിരച്ചിലിനൊടുവിൽ ചൊവ്വാഴ്ച പുലർച്ചെ മറ്റ് രണ്ട് പേരെ പരിക്കുകളില്ലാതെ കണ്ടെത്തി. കാണാതായ രണ്ട് പേരുടെയും മൃതദേഹങ്ങൾ ചൊവ്വാഴ്ച രാവിലെ 7 മണിയോടെ കണ്ടെത്തുകയും ഉച്ചയോടെ പുറത്തെടുക്കുകയും ചെയ്തു. സെർച്ച് ആൻഡ് റെസ്ക്യൂ പൈലറ്റ് നിഗൽ ഗീ പ്രാദേശിക മാധ്യമത്തോട് പറഞ്ഞത്, ഇരുവരും ഒരു കയറിൽ ബന്ധിപ്പിക്കപ്പെട്ടിരുന്നു എന്നും, ഇരുവരും വഴുതി ഏകദേശം 1,500 അടി താഴ്ചയിലേക്ക് വീണു എന്നുമാണ്. മരിച്ചവരിൽ ഒരാൾ അന്താരാഷ്ട്ര അംഗീകാരമുള്ള പർവത ഗൈഡും മറ്റേയാൾ അദ്ദേഹത്തിൻ്റെ ക്ലയിൻ്റുമാണ്. മരണപ്പെട്ടവരിൽ ഒരാൾ യുഎസ് പൗരനാണ് എന്ന് കാൻ്റർബറി ഓറാക്കി ഏരിയ കമാൻഡർ ഇൻസ്പെക്ടർ വിക്കി വാക്കർ സ്ഥിരീകരിച്ചു.
The bodies of two climbers, including one U.S. national, were recovered after they fell to their deaths from Mount Cook (Aoraki), New Zealand's highest mountain (3,724m). The men were part of a group of four—consisting of two guides and two clients—climbing the mountain on Monday night when they fell from a ridge.