

മോസ്കോ: റഷ്യൻ നിയന്ത്രണത്തിലുള്ള യുക്രെയ്‌നിലെ കിഴക്കൻ ഡൊനെറ്റ്‌സ്ക് (Donetsk) മേഖലയിൽ യുക്രെയ്‌ൻ നടത്തിയ ആക്രമണത്തിൽ രണ്ട് താപവൈദ്യുത നിലയങ്ങൾക്ക് കേടുപാട് സംഭവിച്ചതായി റിപ്പോർട്ട്. ആക്രമണത്തെ തുടർന്ന് നിരവധി പ്രദേശങ്ങളിൽ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. ഡൊനെറ്റ്‌സ്ക് മേഖലയിലെ തലവൻ ഡെനിസ് പുഷിലിൻ ടെലിഗ്രാമിലൂടെയാണ് ആക്രമണ വിവരം പുറത്തു വരുന്നത്.
സൂയിവ്‌സ്‌ക, സ്റ്റാറോബേഷെവെ എന്നീ താപവൈദ്യുത നിലയങ്ങളിലെ ബോയിലർ ഹൗസുകൾക്കും വെള്ളം ശുദ്ധീകരിക്കുന്ന പ്ലാൻ്റുകൾക്കും കേടുപാട് സംഭവിക്കുകയും അവയുടെ പ്രവർത്തനം നിലയ്ക്കുകയും ചെയ്തതായാണ് റിപ്പോർട്ടുകൾ. വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാൻ ജീവനക്കാർ പ്രവർത്തിക്കുന്നുണ്ടെന്നും ഡെനിസ് പുഷിലിൻ കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം, യുക്രെയ്‌ൻ ഡ്രോണുകൾ നടത്തിയ ആക്രമണത്തിൽ ഏകദേശം 500,000 ആളുകൾക്ക് വൈദ്യുതി നഷ്ടപ്പെട്ടതായി പുഷിലിൻ പറഞ്ഞിരുന്നു.
യുക്രെയ്‌ൻ ആക്രമണം പ്രതികരിച്ചിട്ടില്ല. സൈനിക ലോജിസ്റ്റിക്സുകൾ തകർക്കാനും റഷ്യയുടെ യുദ്ധശേഷി ദുർബലപ്പെടുത്താനും ലക്ഷ്യമിട്ട്, റഷ്യൻ നിയന്ത്രണത്തിലുള്ള ഡൊനെറ്റ്‌സ്കിലെ ഊർജ്ജ നിലയങ്ങൾക്കും അടിസ്ഥാന സൗകര്യങ്ങൾക്കും നേരെ യുക്രെയ്‌ൻ അടുത്തിടെയായി ദീർഘദൂര ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ ശക്തമാക്കിയിട്ടുണ്ട്.
The Moscow-installed head of Russian-controlled parts of the Donetsk region, Denis Pushilin, reported that an "unprecedented" overnight Ukrainian attack damaged two thermal power plants, the Zuivska and Starobesheve stations, resulting in widespread power outages. The damage to boiler houses and water filtration plants left many settlements without electricity.