

കംബോഡിയയുമായുള്ള അതിർത്തി തർക്കം രണ്ടാമത്തെ ആഴ്ചയിലേക്ക് കടന്നതോടെ അടച്ചിട്ട പ്രധാന അതിർത്തി ചെക്ക്‌പോസ്റ്റിൽ കുടുങ്ങിയ 6,000-ത്തോളം തായ് പൗരന്മാരെ തിരിച്ചെത്തിക്കാൻ തായ്‌ലൻഡ് (Thailand-Cambodia). വെടിനിർത്തൽ ചർച്ചകൾക്കായി അന്താരാഷ്ട്ര തലത്തിൽ ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും, തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളായ തായ്‌ലൻഡിൻ്റെയും കംബോഡിയയുടെയും സൈന്യങ്ങൾ തമ്മിലുള്ള സംഘർഷത്തിന് അയവില്ല.
തർക്കത്തിലുള്ള 817 കിലോമീറ്റർ കര അതിർത്തിയിലെ പല ഭാഗങ്ങളിലും ഇരു രാജ്യങ്ങളിലെയും സൈന്യങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ തുടരുകയാണ്. അതിർത്തിയിലെ കംബോഡിയൻ നഗരമായ പോയിപെറ്റിലെ ചെക്ക്‌പോസ്റ്റ് അടച്ചതാണ് പ്രതിസന്ധിക്ക് കാരണം. ഈ ചെക്ക്‌പോസ്റ്റിലാണ് ആയിരക്കണക്കിന് തായ് തൊഴിലാളികൾ കുടുങ്ങിയിരിക്കുന്നത്. ഈ പ്രദേശം തായ് സൈന്യം ആക്രമിക്കാൻ സാധ്യതയുള്ളതിനാലാണ് സാധാരണക്കാരെ സംരക്ഷിക്കാൻ ചെക്ക്‌പോസ്റ്റ് അടച്ചതെന്ന് കംബോഡിയയുടെ മുൻ നേതാവ് ഹുൻ സെൻ പറഞ്ഞു. കഴിഞ്ഞ തിങ്കളാഴ്ച മുതൽ നടന്ന ഏറ്റുമുട്ടലുകളിൽ അമ്പത് ലക്ഷത്തിലധികം ആളുകൾ പലായനം ചെയ്യപ്പെടുകയും ഇരുവശത്തുമായി 40-ഓളം പേർ കൊല്ലപ്പെടുകയും ചെയ്തു.
പോയിപെറ്റിൽ കുടുങ്ങിയവർക്ക് അംഗോർ വാട്ട് ക്ഷേത്ര സമുച്ചയത്തിലേക്കുള്ള പ്രവേശന കവാടമായ സീം റീപ് നഗരത്തിലെ കോൺസുലേറ്റിൽ നിന്ന് സഹായം തേടാമെന്നും വിമാനമാർഗ്ഗം നാട്ടിലേക്ക് മടങ്ങാൻ സൗകര്യമൊരുക്കുമെന്നും ബാങ്കോക്കിലെ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ഉൾപ്പെടെയുള്ളവർ വെടിനിർത്തലിനായി ശ്രമിച്ചിരുന്നു. റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾക്കിടെ ട്രംപ് കംബോഡിയ-തായ് അതിർത്തി പ്രശ്നത്തിലും ഇടപെട്ടത് ശ്രദ്ധേയമാണ്. മേഖലയിലെ പ്രാദേശിക കൂട്ടായ്മയായ തെക്കുകിഴക്കൻ ഏഷ്യൻ വിദേശകാര്യ മന്ത്രിമാരുടെ പ്രത്യേക യോഗം മലേഷ്യയിൽ വെച്ച് അടുത്ത ആഴ്ച നടക്കും.
Thailand is working to repatriate approximately 6,000 Thai citizens stranded near the Cambodian border after Cambodia closed the major checkpoint in the city of Poipet. The closure is due to ongoing clashes between the Thai and Cambodian militaries along their disputed 817 km land border, which has displaced over half a million people and killed nearly 40.