

ബാങ്കോക്ക്: തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളായ തായ്‌ലൻഡും കംബോഡിയയും (Thailand-Cambodia) തമ്മിൽ കഴിഞ്ഞ 20 ദിവസമായി തുടരുന്ന രക്തരൂക്ഷിതമായ അതിർത്തി തർക്കത്തിന് വെടിനിർത്തലിലൂടെ അയവു വന്നു. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ കരാർ നിലവിൽ വന്നു. ഇരുരാജ്യങ്ങളുടെയും പ്രതിരോധ മന്ത്രിമാർ ഒപ്പിട്ട സംയുക്ത പ്രസ്താവന പ്രകാരം, നിലവിൽ വിന്യസിച്ചിരിക്കുന്ന സൈനികർ അതേ സ്ഥാനങ്ങളിൽ തുടരുമെന്നും പുതിയ സൈനിക നീക്കങ്ങൾ ഉണ്ടാവില്ലെന്നും ഉറപ്പുനൽകി.
ഡിസംബർ ആദ്യവാരം പുനരാരംഭിച്ച സംഘർഷത്തിൽ ഇതുവരെ 101 പേർ കൊല്ലപ്പെടുകയും അഞ്ച് ലക്ഷത്തിലധികം ആളുകൾക്ക് വീട് നഷ്ടപ്പെടുകയും ചെയ്തു. വർഷങ്ങൾക്കിടയിലെ ഏറ്റവും മാരകമായ പോരാട്ടമാണിത്. ഫൈറ്റർ ജെറ്റുകൾ, റോക്കറ്റുകൾ, ആർട്ടിലറി ബാരേജുകൾ എന്നിവ ഉപയോഗിച്ചായിരുന്നു ഇരുപക്ഷവും ഏറ്റുമുട്ടിയത്. ജൂലൈ മാസം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇടപെട്ട് ഉണ്ടാക്കിയ വെടിനിർത്തൽ കരാർ തകർന്നതോടെയാണ് ഡിസംബറിൽ വീണ്ടും യുദ്ധം പൊട്ടിപ്പുറപ്പെട്ടത്. കൂടുതൽ സൈനിക വിന്യാസം നടത്തുന്നത് മേഖലയിലെ സമാധാനശ്രമങ്ങളെ ബാധിക്കുമെന്നതിനാൽ ഇരുപക്ഷവും സംയമനം പാലിക്കാൻ തീരുമാനിച്ചു
Thailand and Cambodia signed a joint ceasefire agreement on Saturday, December 27, 2025, to halt weeks of intense border clashes that claimed 101 lives and displaced over half a million people. The deal, signed by respective defense ministers Natthaphon Nakrphanit and Tea Seiha, mandates that troops maintain their current positions without further movement.