
കൊളംബോ: പൊതുതെരഞ്ഞെടുപ്പിൽ റെക്കോർഡ് വിജയം നേടിയ ശ്രീലങ്കൻ പ്രസിഡന്റ് അനുരാ കുമാര ദിസാനായകെ തിങ്കളാഴ്ച പുതിയ പ്രധാനമന്ത്രിയെയും മന്ത്രിസഭയെയും നിയമിക്കും. വെള്ളിയാഴ്ച നടന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടി എൻപിപി വിജയിച്ചു, കൂടാതെ രാജ്യത്തെ തമിഴ് ന്യൂനപക്ഷത്തിന്റെ ഹൃദയഭൂമിയായ ജാഫ്ന തിരഞ്ഞെടുപ്പ് ജില്ലയിലും ആധിപത്യം പുലർത്താൻ സാധിച്ചു. (Sri Lankan President Anura Kumara Dissanayake)
ഭരണഘടനയുടെ ആർട്ടിക്കിൾ 46 പ്രകാരം മൊത്തം കാബിനറ്റ് മന്ത്രിമാരുടെ എണ്ണം 30 ആയി പരിമിതപ്പെടുത്തിയിരിക്കുന്നു. മന്ത്രിമാരുടെ എണ്ണം മൊത്തത്തിൽ 40ൽ കവിയാൻ പാടില്ല. ഉപമന്ത്രിമാരുടെ എണ്ണം ഇതിലും കൂടുതലായിരിക്കണം.
സെപ്റ്റംബറിൽ നടന്ന രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ എൻപിപി വിജയിച്ചതിനാൽ രാഷ്ട്രപതി ഉൾപ്പെടെ 3 മന്ത്രിമാർ മാത്രമായിരുന്നു സർക്കാരിൽ ഉണ്ടായിരുന്നത്.
എൻപിപിക്ക് 61.56 ശതമാനം വോട്ടുകളാണ് അകെ ലഭിച്ചത്. 2010ലെ തിരഞ്ഞെടുപ്പിൽ മഹിന്ദ രാജപക്സെയുടെ പാർട്ടിക്ക് 60.33 ശതമാനം വോട്ട് ലഭിച്ചിരുന്നു. 22ൽ 21 ജില്ലകൾ നേടിയപ്പോൾ 2010ൽ രാജപക്സെയക്ക 19 ജില്ലകളാണ് നേടുവാൻ സാധിച്ചത്.