

സിംഗപ്പൂർ: വെസ്റ്റ് ബാങ്കിലെ പലസ്തീനികൾക്കെതിരെ തീവ്രവാദപരമായ അക്രമങ്ങൾ നടത്തിയതിന് നാല് ഇസ്രായേലി പൗരന്മാർക്ക് സിംഗപ്പൂർ (Singapore) സാമ്പത്തിക ഉപരോധം ഏർപ്പെടുത്തുകയും രാജ്യത്തേക്ക് പ്രവേശിക്കുന്നതിൽ നിന്ന് വിലക്കുകയും ചെയ്തു. മീർ മോർദേകായി എറ്റിംഗർ, എലീഷ യാരെദ്, ബെൻ-സിയോൺ ഗോപ്‌സ്‌റ്റീൻ, ബാറുക് മാഴ്‌സെൽ എന്നിവരാണ് ഉപരോധം നേരിടുന്നത്. ഇവരുടെ നടപടികൾ നിയമവിരുദ്ധമാണെന്നും പലസ്തീനിലെ ദ്വിരാഷ്ട്ര പരിഹാരത്തിന് സാധ്യതയില്ലാതാക്കുമെന്നും സിംഗപ്പൂർ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
അന്താരാഷ്ട്ര നിയമത്തെയും ദ്വിരാഷ്ട്ര പരിഹാരത്തെയും ശക്തമായി പിന്തുണയ്ക്കുന്ന രാജ്യമാണ് സിംഗപ്പൂർ. അന്താരാഷ്ട്ര നിയമപ്രകാരം നിയമവിരുദ്ധമായ നടപടികളിലൂടെ നിലവിലെ യാഥാർത്ഥ്യങ്ങൾ അട്ടിമറിക്കാനുള്ള ഏകപക്ഷീയമായ ശ്രമങ്ങളെ സിംഗപ്പൂർ എതിർക്കുന്നതായി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഉപരോധം ഏർപ്പെടുത്തിയ ഈ നാല് പേർക്കെതിരെയും യൂറോപ്യൻ യൂണിയൻ മുൻപ് സമാനമായ നടപടികൾ സ്വീകരിച്ചിരുന്നു. വെസ്റ്റ് ബാങ്കിലെ ഇസ്രായേലി സെറ്റിൽമെൻ്റുകൾ അന്താരാഷ്ട്ര നിയമപ്രകാരം നിയമവിരുദ്ധമാണെന്ന് സിംഗപ്പൂർ ആവർത്തിച്ചു. ഇസ്രായേലുമായി അടുത്ത നയതന്ത്ര-സൈനിക ബന്ധങ്ങൾ സിംഗപ്പൂരിനുണ്ടെങ്കിലും, 2024-ൽ പലസ്തീൻ രാജ്യത്തെ യുഎൻ അംഗീകരിക്കുന്നതിനുള്ള നിരവധി പ്രമേയങ്ങളെ സിംഗപ്പൂർ അനുകൂലിച്ച് വോട്ട് ചെയ്തിരുന്നു.
Singapore announced it is imposing financial sanctions and entry bans on four Israeli men—Meir Mordechai Ettinger, Elisha Yered, Ben-Zion Gopstein, and Baruch Marzel—for their involvement in "egregious acts of extreme violence" against Palestinians in the West Bank.