

ധാക്ക: ബംഗ്ലാദേശിലെ യുവനേതാവ് ഷെരീഫ് ഒസ്മാൻ ഹാദിയുടെ കൊലപാതകത്തിൽ (Sharif Osman Hadi Murder) ഇടക്കാല സർക്കാരിനെതിരെ ഗുരുതര ആരോപണവുമായി കുടുംബം രംഗത്തെത്തി. ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് ഹാദിയെ വധിച്ചതെന്നും ഇതിന് പിന്നിൽ മുഹമ്മദ് യൂനൂസ് സർക്കാരാണെന്നും ഹാദിയുടെ സഹോദരൻ ഷെരീഫ് ഒമർ ഹാദി ആരോപിച്ചു. കൊലയാളികളെ പിടികൂടാത്തത് സർക്കാർ ഒത്താശയുള്ളതിനാലാണെന്നും അദ്ദേഹം പറഞ്ഞു.
ഹാദിയുടെ കൊലപാതകത്തിന് പിന്നിൽ ഇന്ത്യയാണെന്ന് ആരോപിച്ച് ബംഗ്ലാദേശിലെ തീവ്ര സംഘടനകൾ നേരത്തെ ഇന്ത്യൻ ഹൈക്കമ്മീഷന് മുന്നിൽ വ്യാപക അക്രമങ്ങൾ നടത്തിയിരുന്നു. ഇതിന് പിന്നാലെ ചിറ്റഗോംഗിൽ ദിപു ചന്ദർ ദാസ് എന്ന ഹിന്ദു യുവാവിനെ മർദ്ദിച്ച് തീകൊളുത്തി കൊലപ്പെടുത്തിയതും വലിയ പ്രതിഷേധത്തിന് കാരണമായി. കൊലയാളികൾ ഇന്ത്യയിലേക്ക് കടന്നുവെന്നായിരുന്നു ബംഗ്ലാദേശ് അധികൃതരുടെ ആദ്യ വാദം.
ഹാദിയുടെ കുടുംബം തന്നെ ബംഗ്ലാദേശ് സർക്കാരിനെതിരെ രംഗത്തുവന്നതോടെ ഇന്ത്യ നിലപാട് കടുപ്പിച്ചു. ബംഗ്ലാദേശ് ഹൈക്കമ്മീഷണർ റിയാസ് ഹമീദുള്ളയെ വിളിച്ചുവരുത്തിയ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം, കൊലപാതകത്തിന് പിന്നിലെ സത്യം പുറത്തുകൊണ്ടുവരാൻ നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്ന് നിർദ്ദേശിച്ചു. ഇന്ത്യ വിരുദ്ധ വികാരം സൃഷ്ടിക്കാൻ ബംഗ്ലാദേശിലെ ചിലർ ബോധപൂർവ്വം ശ്രമിക്കുകയാണെന്നും ഇന്ത്യ അതൃപ്തി രേഖപ്പെടുത്തി.
India has intensified diplomatic pressure on Bangladesh following allegations by Sharif Omar Hadi that the interim government led by Muhammad Yunus was behind the murder of his brother, youth leader Sharif Osman Hadi. The family claims the killing was aimed at sabotaging the upcoming February elections, countering earlier claims by Dhaka that the killers fled to India.