
ജിദ്ദ: റഷ്യയുമായുള്ള സംഘർഷം മൂലമുള്ള യുക്രെയ്ൻ പ്രതിസന്ധി പരിഹരിക്കുന്നതിനും സമാധാനം കൈവരിക്കുന്നതിനുമുള്ള എല്ലാ ശ്രമങ്ങളെയും ഞങ്ങൾ പിന്തുണയ്ക്കുന്നുവെന്ന് സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ. യുക്രെയ്ൻ പ്രതിസന്ധി പരിഹരിക്കുന്നതിനും സമാധാനത്തിലെത്തുന്നതിനും ലക്ഷ്യമിട്ടുള്ള ശ്രമങ്ങൾക്ക് സൗദിയുടെ മുൻകൈയ്യും താൽപര്യവും പിന്തുണയും കിരീടാവകാശി വ്യക്തമാക്കി. ഔദ്യോഗിക സന്ദർശനത്തിന് സൗദിയിലെത്തിയ യുെക്രയ്ൻ പ്രസിഡൻറ് വ്ലാദിമർ സെലൻസ്‌കിയെ ജിദ്ദയിലെ സലാം കൊട്ടാരത്തിൽ സ്വീകരിച്ച് നടത്തിയ കൂടിക്കാഴ്ചയിലാണ് കിരീടാവകാശി നിലപാട് വ്യക്തമാക്കിയത്.
കൂടിക്കാഴ്ചയിൽ രണ്ട് സൗഹൃദ രാജ്യങ്ങൾ തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിെൻറ വശങ്ങൾ അവലോകനം ചെയ്യുകയും യുക്രെനിയൻ പ്രതിസന്ധിയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങൾ ചർച്ച ചെയ്യുകയും ചെയ്തു.