റിയാദ്: സൗദി അറേബ്യയിൽ മഴ ശക്തമായതിനെത്തുടർന്ന് റിയാദ്, അസീർ, നജ്‌റാൻ പ്രവിശ്യകളിൽ കാലാവസ്ഥാ കേന്ദ്രം റെഡ് അലേർട്ട് പ്രഖ്യാപിച്ചു (Saudi Arabia Weather Red Alert). ഇന്ന് ഉച്ചയ്ക്ക് ശേഷം ആരംഭിച്ച ഈ മുന്നറിയിപ്പ് രാത്രി 11 മണി വരെ തുടരും. ശക്തമായ കാറ്റോടും ഇടിമിന്നലോടും കൂടിയ മഴയ്ക്കൊപ്പം ആലിപ്പഴ വർഷത്തിനും (Hailstorm) സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
അലേർട്ട് ബാധകമായ പ്രധാന മേഖലകൾ:
സുലയ്യിൽ, വാദി ദവാസിർ തുടങ്ങിയ ഭാഗങ്ങളിൽ കനത്ത മഴ പ്രതീക്ഷിക്കുന്നു. അസീർ- അംവാഹ്, അൽ അരീൻ, ബീഷ, തസ്ലീസ്, തരീബ് എന്നീ പ്രദേശങ്ങളിൽ റെഡ് അലേർട്ട് നിലവിലുണ്ട്. നജ്‌റാൻ- ബദർ അൽ ജനൂബ്, സാർ, ഹുബൂന, ഖബാഷ്, നജ്‌റാൻ നഗരം, യദാമ എന്നിവിടങ്ങളിലാണ് അതീവ ജാഗ്രത നിർദ്ദേശം.
താഴ്ന്ന പ്രദേശങ്ങളിൽ മിന്നൽ പ്രളയത്തിന് (Flash Flood) സാധ്യതയുള്ളതിനാൽ വാദികളിൽ നിന്നും വെള്ളക്കെട്ടുകളിൽ നിന്നും വിട്ടുനിൽക്കുക. മഴ കനക്കുന്ന സാഹചര്യത്തിൽ വാഹനമോടിക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കണം. കാഴ്ചപരിധി കുറയാൻ സാധ്യതയുള്ളതിനാൽ വേഗത നിയന്ത്രിക്കണം.
മക്ക, അൽ ബാഹ, ജിസാൻ, തബൂക്ക്, ഹാഇൽ, അൽ ജൗഫ്, വടക്കൻ അതിർത്തികൾ എന്നിവിടങ്ങളിലും ഇന്ന് മഴ പെയ്തു. ഒമാനിൽ മിന്നൽ പ്രളയത്തിൽ രണ്ട് മലയാളികൾ മരിച്ചതിന് പിന്നാലെ സൗദിയിലും സമാനമായ കാലാവസ്ഥാ സാഹചര്യം നിലനിൽക്കുന്നത് പ്രവാസികൾക്കിടയിൽ ആശങ്ക വർദ്ധിപ്പിച്ചിട്ടുണ്ട്. അത്യാവശ്യ ഘട്ടങ്ങളിലല്ലാതെ പുറത്തിറങ്ങരുതെന്ന് സിവിൽ ഡിഫൻസ് വിഭാഗം നിർദ്ദേശിച്ചു.
Story Summary:
The National Center of Meteorology (NCM) in Saudi Arabia has issued a red alert for Riyadh, Asir, and Najran provinces due to heavy rainfall. Valid until 11 PM today, the warning includes threats of thunderstorms, high winds, and hailstorms. Areas like Wadi Al-Dawasir, Bisha, and Najran city are under high alert for potential flash floods. Authorities have urged residents to avoid waterlogged areas and exercise extreme caution while driving.

