Description
Digital Voice of Kerala
Monday, March 30, 2026

Digital Voice of Kerala
HomeWorldപി.എസ്.എൽ ക്രിക്കറ്റിൽ പന്ത് ചുരണ്ടൽ വിവാദം; ഫഖർ സമാനെതിരെ നടപടിക്ക് സാധ്യത...

പി.എസ്.എൽ ക്രിക്കറ്റിൽ പന്ത് ചുരണ്ടൽ വിവാദം; ഫഖർ സമാനെതിരെ നടപടിക്ക് സാധ്യത | PSL 2026 Ball Tampering Controversy

🎙️ Latest Podcast

ലാഹോർ: പാകിസ്താൻ സൂപ്പർ ലീഗിൽ പന്ത് ചുരണ്ടൽ വിവാദം പുകയുന്നു. കറാച്ചി കിംഗ്‌സും ലാഹോർ ഖലന്ദേഴ്‌സും തമ്മിൽ നടന്ന നിർണ്ണായക മത്സരത്തിനിടെ പന്തിൽ കൃത്രിമം കാണിച്ചുവെന്നാരോപിച്ച് ലാഹോർ താരം ഫഖർ സമാനെതിരെ പി.സി.ബി കേസെടുത്തു (PSL 2026 Ball Tampering Controversy). സംഭവത്തെത്തുടർന്ന് അമ്പയർമാർ കറാച്ചി കിംഗ്‌സിന് അഞ്ച് പെനാൽറ്റി റണ്ണുകൾ അനുവദിച്ചിരുന്നു.

മത്സരത്തിന്റെ അവസാന ഓവറിലായിരുന്നു നാടകീയ സംഭവങ്ങൾ. 14 റൺസ് ജയിക്കാൻ വേണ്ടിയിരിക്കെ ലാഹോർ ക്യാപ്റ്റൻ ഷഹീൻ അഫ്രീദി, ഹാരിസ് റൗഫ്, ഫഖർ സമാൻ എന്നിവർ പന്തുമായി സംസാരിച്ചു നിൽക്കുന്നത് ക്യാമറയിൽ പതിഞ്ഞിരുന്നു. തുടർന്ന് പന്ത് പരിശോധിച്ച അമ്പയർമാരായ ഫൈസൽ അഫ്രീദിയും ഷർഫുദ്ദൗളയും പന്തിൽ മനഃപൂർവ്വം മാറ്റം വരുത്തിയതായി കണ്ടെത്തുകയായിരുന്നു. ഇതോടെ ലക്ഷ്യം 6 പന്തിൽ 9 റണ്ണായി കുറയുകയും കറാച്ചി കിംഗ്‌സ് നാല് വിക്കറ്റിന് വിജയിക്കുകയും ചെയ്തു.
മാച്ച് റഫറി റോഷൻ മഹാനാമയുടെ നേതൃത്വത്തിൽ നടന്ന പ്രാഥമിക ഹിയറിംഗിൽ ഫഖർ സമാൻ കുറ്റം നിഷേധിച്ചിട്ടുണ്ട്. അടുത്ത 48 മണിക്കൂറിനുള്ളിൽ വിശദമായ ഹിയറിംഗ് നടക്കും. കുറ്റം തെളിയിക്കപ്പെട്ടാൽ ലെവൽ 3 കുറ്റകൃത്യമായി പരിഗണിച്ച് ഒരു മത്സരത്തിൽ നിന്ന് വിലക്ക് ഏർപ്പെടുത്തിയേക്കാം. ഷഹീൻ അഫ്രീദിയും ഹാരിസ് റൗഫും നിരീക്ഷണത്തിലാണെങ്കിലും നിലവിൽ ഫഖറിനെതിരെയാണ് ചാർജ് ചുമത്തിയിരിക്കുന്നത്. ഓസ്‌ട്രേലിയൻ താരങ്ങളായ സ്റ്റീവ് സ്മിത്തിനെയും ഡേവിഡ് വാർണറെയും പോലെ കടുത്ത ശിക്ഷ പാക് താരങ്ങൾക്കും ലഭിക്കുമോ എന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്.

Summary: A ball-tampering controversy has rocked PSL 2026 during the Lahore Qalandars vs Karachi Kings match. Batter Fakhar Zaman has been charged with deliberate ball alteration after umpires awarded five penalty runs to Karachi. While Zaman denied the charges in a hearing led by match referee Roshan Mahanama, another disciplinary meeting is scheduled within 48 hours.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.