

മനില: ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള 'ഗ്രോക്ക്' (Grok AI) എന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചാറ്റ്ബോട്ടിന് നിരോധനം ഏർപ്പെടുത്താൻ ഫിലിപ്പീൻസ് സർക്കാർ തീരുമാനിച്ചു. ലൈംഗിക ചുവയുള്ള ഡീപ് ഫേക്ക് ചിത്രങ്ങൾ നിർമ്മിക്കാൻ ഗ്രോക്ക് വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നു എന്ന കണ്ടെത്തലിനെത്തുടർന്നാണ് നടപടി. ഇതോടെ ഇന്തോനേഷ്യയ്ക്കും മലേഷ്യയ്ക്കും പിന്നാലെ ഗ്രോക്ക് നിരോധിക്കുന്ന മൂന്നാമത്തെ തെക്കുകിഴക്കൻ ഏഷ്യൻ രാജ്യമായി ഫിലിപ്പീൻസ് മാറി.
യഥാർത്ഥ വ്യക്തികളുടെ ചിത്രങ്ങൾ വസ്ത്രമില്ലാത്ത രീതിയിൽ എഡിറ്റ് ചെയ്യുന്നതിനും കുട്ടികളുടെ ഡീപ് ഫേക്കുകൾ നിർമ്മിക്കുന്നതിനും ഗ്രോക്കിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി എക്സ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇത്തരം പ്രഖ്യാപനങ്ങളുടെ അടിസ്ഥാനത്തിൽ തീരുമാനം മാറ്റില്ലെന്നും ഗ്രോക്ക് പൂർണ്ണമായി ബ്ലോക്ക് ചെയ്യാനുള്ള നടപടികളുമായി മുന്നോട്ട് പോകുമെന്നും ഫിലിപ്പീൻസ് സൈബർ ക്രൈം സെന്റർ വ്യക്തമാക്കി. ഇന്ന് രാത്രിയോടെ രാജ്യത്തെ എല്ലാ ടെലികോം സേവനദാതാക്കളും ഗ്രോക്കിലേക്കുള്ള ആക്സസ് തടയുമെന്ന് അധികൃതർ അറിയിച്ചു. ഇന്റർനെറ്റിലെ വിഷലിപ്തമായ ഉള്ളടക്കങ്ങൾ നീക്കം ചെയ്യേണ്ടത് അനിവാര്യമാണെന്ന് ടെലികമ്മ്യൂണിക്കേഷൻ സെക്രട്ടറി ഹെൻറി റോയൽ അഗുഡ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
The Philippines has announced plans to block Elon Musk’s AI chatbot, Grok, by tonight, joining Indonesia and Malaysia in banning the tool due to concerns over sexualized AI-generated deepfakes. Despite X’s recent commitment to implement safety measures and prevent the creation of non-consensual imagery, Philippine authorities stated they will proceed with the block to ensure online safety. The government emphasized the need to sanitize the internet from toxic AI-generated content, directing telecommunications companies to enforce the ban immediately.