

ബലൂചിസ്ഥാൻ: പാകിസ്ഥാനിലെ ക്വെറ്റയ്ക്കടുത്തുള്ള ചിൽട്ടാൻ പർവതനിരകളിൽ ബുധനാഴ്ച നടന്ന ഡ്രോൺ ആക്രമണത്തിൽ ഒമ്പത് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ആക്രമണം 'ഭീകരരെ' ലക്ഷ്യം വച്ചുള്ളതാണെന്ന് പാകിസ്ഥാൻ സൈന്യം അവകാശപ്പെട്ടപ്പോൾ, മരിച്ചവരും പരിക്കേറ്റവരും ഒരു ദേശീയ ഉദ്യാനത്തിൽ വിനോദയാത്രയിലായിരുന്ന നിരായുധരായ സാധാരണക്കാരാണെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. (Pakistan's drone strike)
ക്വെറ്റയുടെ പ്രാന്തപ്രദേശത്തുള്ള ഹസർഗഞ്ചി-ചിൽത്താൻ ദേശീയോദ്യാനത്തിലാണ് ഡ്രോൺ ആക്രമണം അരങ്ങേറിയത്. സ്ഫോടനങ്ങൾ നടക്കുമ്പോൾ നിരവധി കുടുംബങ്ങൾ സംഭവ സ്ഥലത്ത് ഉണ്ടായിരുന്നതായി ദൃക്‌സാക്ഷികൾ പറയുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ച ഒമ്പത് പേർക്ക് ഗുരുതരമായ പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ. പാകിസ്ഥാൻ സൈന്യത്തിന്റെ മാധ്യമ വിഭാഗമായ ഇന്റർ-സർവീസസ് പബ്ലിക് റിലേഷൻസ് ഒരു പ്രസ്താവനയിൽ, ആക്രമണത്തെ "ഇന്റലിജൻസ് അധിഷ്ഠിത ഓപ്പറേഷൻ" എന്ന് വിശേഷിപ്പിക്കുകയും പതിനാല് ഭീകരരെ വധിച്ചു എന്ന് അവകാശപ്പെട്ടിരുന്നു.
ഡ്രോൺ ആക്രമണത്തിന് തൊട്ട് പിന്നാലെ, ബലൂചിസ്ഥാൻ മുഖ്യമന്ത്രി സർഫറാസ് ബുഗ്തി ഈ ഓപ്പറേഷനെ "ഭീകരതയ്‌ക്കെതിരായ വലിയ വിജയം" എന്ന് പ്രശംസിച്ചിരുന്നു. എന്നാൽ, ഈ സൈനിക അവകാശവാദത്തിൽ നാട്ടുകാരും മനുഷ്യാവകാശ പ്രവർത്തകരും ശക്തമായി എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. കൊല്ലപ്പെട്ടവരും പരിക്കേറ്റവരും നിരപരാധികളായ സാധാരണക്കാരാണെന്നും, ഇത് ലക്ഷ്യം തെറ്റിയ ആക്രമണമാകാമെന്നും ക്വറ്റയിലെ മനുഷ്യാവകാശ പ്രവർത്തകർ ആരോപിച്ചു.
പരിക്കേറ്റവരുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലടക്കം അതിവേഗം പ്രചരിച്ചതിനെത്തുടർന്ന് വ്യാപക പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടിരുന്നു. ഇതോടെ പ്രവിശ്യാ ഭരണകൂടം ക്വറ്റയിലുടനീളം മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവെക്കാൻ ഉത്തരവിട്ടു. ബലൂചിസ്ഥാനിൽ പാകിസ്ഥാൻ ഇന്റർനെറ്റ് നിർത്തലാക്കുന്നത് "കൂട്ടായ ശിക്ഷ"യാണെന്ന് മനുഷ്യാവകാശ പ്രവർത്തകർ പറയുന്നത്.
Summary: A drone strike near Quetta, Pakistan, reportedly injured at least nine civilians gathered for a picnic at a national park, a claim that strongly contradicts the military's assertion that the operation killed fourteen 'terrorists.'