

ഇസ്ലാമാബാദ്: അഫ്ഗാനിസ്ഥാനുമായുള്ള അതിർത്തിയിൽ പാകിസ്ഥാൻ (Pakistan) നടത്തിയ രണ്ട് വ്യത്യസ്ത റെയ്ഡുകളിൽ 23 പേരെ വധിച്ചതായി പാകിസ്ഥാൻ സൈന്യം അറിയിച്ചു. പാകിസ്ഥാനും അയൽരാജ്യമായ അഫ്ഗാനിസ്ഥാനും ഇന്ത്യയുമായി നിലനിൽക്കുന്ന സംഘർഷങ്ങൾക്ക് ഇടയിലാണ് ഈ റെയ്ഡുകൾ. ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ കുർറം ജില്ലയിൽ ബുധനാഴ്ച നടത്തിയ ഓപ്പറേഷനിലാണ് 12 പേരെ പാക് സൈന്യം വധിച്ചത്. കൊല്ലപ്പെട്ടവർ പാകിസ്ഥാൻ താലിബാൻ (TTP) ഉൾപ്പെടെയുള്ള നിരോധിത ഗ്രൂപ്പുകളെ സൂചിപ്പിക്കുന്ന 'ഖവാരിജ്' എന്നാണ് സൈന്യം വിശേഷിപ്പിച്ചത്.
ആദ്യ റെയ്ഡിന് പിന്നാലെ അതേ പ്രദേശത്ത് തന്നെ നടത്തിയ മറ്റൊരു റെയ്ഡിൽ 11 പേരെക്കൂടി സൈന്യം വധിച്ചു. ഈയാഴ്ചത്തെ റെയ്ഡുകളിൽ മാത്രം 30-ൽ അധികം പേരെ വധിച്ചതായി പാക് സൈന്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നവംബർ 11-ന് ഇസ്ലാമാബാദിലുണ്ടായ ചാവേർ ബോംബാക്രമണത്തിന് പിന്നാലെയാണ് സൈനിക നടപടികൾ പാകിസ്ഥാനിൽ ശക്തമാക്കിയത്. ഈ ആക്രമണത്തിന് പിന്നിൽ ഇന്ത്യയാണെന്ന് മന്ത്രി ഷഹബാസ് ഷെരീഫും അഫ്ഗാനിസ്ഥാൻ ആണെന്ന് പ്രതിരോധ മന്ത്രി ഖവാജ ആസിഫും കുറ്റപ്പെടുത്തിയിരുന്നു. താലിബാൻ ഭരണം ഏറ്റെടുത്തതിന് ശേഷം പാകിസ്ഥാൻ താലിബാൻ്റെ (TTP) ആക്രമണങ്ങൾ രാജ്യത്ത് വർദ്ധിച്ചിട്ടുണ്ട്. 2024-ൽ പാകിസ്ഥാനിൽ റിപ്പോർട്ട് ചെയ്ത തീവ്രവാദ സംഭവങ്ങളുടെ എണ്ണം 856 ആയി ഉയർന്നു.
Pakistani security forces killed 23 fighters in two separate raids in the Kurram District of Khyber Pakhtunkhwa province, near the Afghan border, amidst escalating tensions. The military referred to the deceased as "khawarij" (a term used for banned groups like the Pakistan Taliban or TTP), and the operation followed a deadly suicide bombing in Islamabad on November 11.