

ഇസ്ലാമാബാദ്: പാകിസ്ഥാൻ തലസ്ഥാനമായ ഇസ്ലാമാബാദിൽ ഉണ്ടായ ചാവേർ ആക്രമണവുമായി ബന്ധപ്പെട്ട് അഫ്ഗാൻ സംഘത്തിൽപ്പെട്ട നാല് പേരെ അറസ്റ്റ് ചെയ്തു. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം തെഹ്രീക്-ഇ-താലിബാൻ പാകിസ്ഥാൻ (TTP) എന്ന പാക് താലിബാൻ വിഭാഗം ഏറ്റെടുത്തിരുന്നു. ഇസ്ലാമാബാദിലെ കോടതി വളപ്പിലുണ്ടായ സ്ഫോടനത്തിൽ 12 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
പിടിയിലായവർക്ക് പാക് താലിബാനുമായി ബന്ധമുണ്ടെന്നാണ് റിപ്പോർട്ടുകൾ. സ്ഫോടനത്തെ നിയന്ത്രിച്ചിത് അഫ്ഗാനിസ്ഥാനിലെ TTP-യുടെ ഉന്നത നേതൃത്വമാണ്. സ്ഫോടനത്തിൽ ചാവേറായി പ്രവർത്തിച്ചത് അഫ്ഗാൻ പൗരൻ ഉസ്മാൻ (ഖാരി) ആണ് പാക് സർക്കാർ സ്ഥിരീകരിച്ചു. പാക് താലിബാൻ കമാൻഡറായ സഈദ്-ഉർ-റഹ്മാൻ (ദാദുള്ള) ആണ് ആക്രമണത്തിന് നേതൃത്വം നൽകിയത് എന്ന് പാക് പോലീസിന്റെ പിടിയിലായ TTP പ്രവർത്തകൻ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.
പാക് താലിബാൻ്റെ രഹസ്യാന്വേഷണ വിഭാഗത്തിൽ പ്രവർത്തിക്കുന്ന സഈദ്-ഉർ-റഹ്മാൻ നിലവിൽ അഫ്ഗാനിസ്ഥാനിൽ ഒളിവിലാണ്. രഹസ്യാന്വേഷണ വിഭാഗവും ഭീകര വിരുദ്ധ വിഭാഗവും ചേർന്നാണ് സ്ഫോടനം ആസൂത്രണം ചെയ്തവരെ അറസ്റ്റ് ചെയ്തത്. കൂടുതൽ പേരെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്. അഫ്ഗാൻ മണ്ണിൽ അഭയം നൽകുന്ന തീവ്രവാദ ഗ്രൂപ്പുകളാണ് രാജ്യത്തെ അക്രമങ്ങൾക്ക് പിന്നിലെന്ന് പാകിസ്ഥാൻ ആരോപിക്കുന്ന സാഹചര്യത്തിൽ, ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ വഷളായിരിക്കുകയാണ്.
Pakistan has arrested four members of an Afghancell, linked to the Tehreek-e-Taliban Pakistan (TTP), for the deadly suicide bombing in Islamabad that killed 12 people.