ഇസ്ലാമാബാദ് : തിങ്കളാഴ്ച ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിൽ പാകിസ്ഥാൻ വ്യോമസേന നടത്തിയ വ്യോമാക്രമണത്തിൽ സ്ത്രീകളും കുട്ടികളുമടക്കം 30 പേർ കൊല്ലപ്പെട്ടുവെന്ന് ഒന്നിലധികം റിപ്പോർട്ടുകൾ പറയുന്നു.(Pakistan bombs Khyber Pakhtunkhwa village)
പുലർച്ചെ 2 മണിയോടെയാണ് ആക്രമണം നടന്നത്. പാകിസ്ഥാൻ യുദ്ധവിമാനങ്ങൾ തിരഹ് താഴ്‌വരയിലെ മാത്രേ ദാര ഗ്രാമത്തിൽ എട്ട് എൽഎസ്-6 ബോംബുകൾ വർഷിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഗ്രാമം തകർന്നടിഞ്ഞു.
സ്ഫോടനങ്ങൾ ഗ്രാമത്തിൻ്റെ ഭൂരിഭാഗവും നിലംപരിശാക്കി. സൈറ്റിൽ നിന്നുള്ള ചിത്രങ്ങൾ, കുട്ടികളുടേതുൾപ്പെടെയുള്ള മൃതദേഹങ്ങൾ തുറസ്സായ സ്ഥലത്ത് കിടക്കുന്നത് കാണിച്ചു. രക്ഷപ്പെട്ടവർക്കും ഇരകൾക്കും വേണ്ടി രക്ഷാസംഘങ്ങൾ അവശിഷ്ടങ്ങൾക്കിടയിലൂടെ തിരച്ചിൽ നടത്തി. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് ഭയം.