

ജക്കാർത്ത: അമേരിക്കൻ ഉപരോധം (US Blockade) മറികടന്ന് വെനസ്വേലയിൽ നിന്ന് രഹസ്യമായി എണ്ണയുമായി പുറപ്പെട്ട ആറ് കപ്പലുകൾ തിരികെ രാജ്യത്തെ തീരത്ത് എത്തിയതായി റിപ്പോർട്ട്. ജനുവരി ആദ്യവാരം 'ഡാർക്ക് മോഡിൽ' യാത്ര തിരിച്ച ഡസനോളം കപ്പലുകളിൽ ആറെണ്ണമാണ് നിരീക്ഷണം ഭയന്ന് മടങ്ങിയത്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഏർപ്പെടുത്തിയ കടുത്ത എണ്ണ ഉപരോധത്തെത്തുടർന്ന് വെനസ്വേലയുടെ എണ്ണ കയറ്റുമതി ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് താഴ്ന്നിരുന്നു.
പനാമ പതാകയുള്ള മെറോപ്, താലിയ III, കുക്ക് ഐലൻഡ്‌സ് പതാകയുള്ള മിൻ ഹാംഗ്, ഗയാനയുടെ വെസ്‌ന, പലാവുവിന്റെ നയാര എന്നീ കപ്പലുകളെ വെനസ്വേലൻ തീരത്ത് കണ്ടെത്തിയിട്ടുണ്ട്. 'എം സോഫിയ' എന്ന സൂപ്പർടാങ്കറിനെ അമേരിക്കൻ സൈന്യം പിടിച്ചെടുത്തെങ്കിലും, 'ഒലീന' എന്ന ടാങ്കറിനെ വെള്ളിയാഴ്ച വിട്ടയച്ചു. മുൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ കഴിഞ്ഞയാഴ്ച അമേരിക്കൻ സൈന്യം പിടികൂടിയതിനെത്തുടർന്ന് വെനസ്വേലയിൽ വലിയ രാഷ്ട്രീയ മാറ്റങ്ങളാണ് നടക്കുന്നത്. വെനസ്വേലൻ എണ്ണ കയറ്റുമതി പുനരാരംഭിക്കുന്നതിനായി 200 കോടി ഡോളറിന്റെ കരാറിന് വാഷിംഗ്ടണും കാരക്കാസും തമ്മിൽ ചർച്ചകൾ നടക്കുകയാണ്. വിറ്റോൾ, ട്രാഫിഗുറ എന്നീ വമ്പൻ എണ്ണ വ്യാപാര കമ്പനികൾക്ക് എണ്ണ കയറ്റുമതി നടത്തുന്നതിനായി അമേരിക്ക ലൈസൻസ് നൽകിയിട്ടുണ്ട്.
ഈ പുതിയ കരാറുകളുടെ ഭാഗമായി എണ്ണ ഖനനത്തിന് ആവശ്യമായ നാഫ്ത അടുത്തയാഴ്ചയോടെ അമേരിക്കയിൽ നിന്ന് വെനസ്വേലയിൽ എത്തുമെന്നാണ് കരുതുന്നത്. ഇതോടെ നിഗൂഢമായ രീതിയിൽ കടൽ കടക്കാൻ ശ്രമിച്ചിരുന്ന കപ്പലുകൾക്ക് പകരം ഔദ്യോഗികമായ കയറ്റുമതി സംവിധാനം നിലവിൽ വന്നേക്കും.
At least six oil tankers that attempted to evade the U.S. blockade on Venezuela by traveling in 'dark mode' have returned to Venezuelan waters as diplomatic negotiations intensify. While some vessels were intercepted by U.S. forces, others have been spotted back at ports following a $2 billion oil supply deal being brokered between Caracas and Washington. Global trading giants Vitol and Trafigura have secured licenses to manage Venezuela's crude exports, signaling a shift from illicit shipping to regulated trade under U.S. supervision.