പ്യോങ്യാങ് : ഉക്രെയ്‌നുമായി മുന്നണിയിൽ റഷ്യയ്ക്കുവേണ്ടി പോരാടുന്ന സൈനികരുടെ എണ്ണം മൂന്നിരട്ടിയാക്കാനും, മോസ്കോയെ സഹായിക്കാൻ 25,000 മുതൽ 30,000 വരെ സൈനികരെ അയയ്ക്കാനും ഉത്തരകൊറിയ പദ്ധതിയിടുന്നു എന്ന് ഉക്രേനിയൻ ഉദ്യോഗസ്ഥരുടെ ഇന്റലിജൻസ് വിലയിരുത്തൽ പറയുന്നു.(North Korea to send as many as 30,000 troops to bolster Russia’s forces)
റഷ്യയുടെ കുർസ്ക് മേഖലയിലേക്കുള്ള ഉക്രെയ്‌നിന്റെ കടന്നുകയറ്റം തടയാൻ നവംബറിൽ അയച്ച 11,000 പേർക്കൊപ്പം, വരും മാസങ്ങളിൽ സൈനികർ റഷ്യയിൽ എത്തിയേക്കാം. പാശ്ചാത്യ ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, ആ വിന്യാസത്തിൽ ഏകദേശം 4,000 ഉത്തരകൊറിയൻ സൈനികർ കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്തു. എന്നാൽ അതിനുശേഷം മോസ്കോയുമായുള്ള പ്യോങ്‌യാങ്ങിന്റെ സഹകരണം വികസിച്ചു.
അതേസനയം, സ്റ്റേറ്റ് മീഡിയയിൽ നടന്ന ഒരു ടിവി ഷോയിൽ, റഷ്യയ്ക്കുവേണ്ടി പോരാടി കൊല്ലപ്പെട്ട ഒരു സൈനികന്റെ ശവപ്പെട്ടിയിൽ ആദരാഞ്ജലി അർപ്പിക്കുന്ന ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉന്നിന്റെ ചിത്രം പ്രദർശിപ്പിച്ചു. പതാക പൊതിഞ്ഞ ശവപ്പെട്ടിക്ക് മുന്നിൽ മുട്ടുകുത്തി നിൽക്കുന്ന അദ്ദേഹം കരയുകയാണ് എന്ന് അതിൽ കാണാൻ കഴിയും.