സന : യെമൻ പൗരൻ്റെ കൊലപാതകം സംബന്ധിച്ച് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനം സംബന്ധിച്ച് കാന്തപുരം അബൂബക്കർ മുസ്ലിയാരുടെ 'ക്രെഡിറ്റ് വേണ്ടെ'ന്ന പ്രസ്താവനയ്‌ക്കെതിരെ കൊല്ലപ്പെട്ട തലാലിൻ്റെ സഹോദരൻ രംഗത്തെത്തി. (Nimisha Priya's case)
തങ്ങളുമായി കാന്തപുരമോ ശൈഖ് ഹബീബ് ഉമറോ ഒരു ചർച്ചയും നടത്തിയിട്ടില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. സമൂഹ മാധ്യമത്തിലൂടെയാണ് അബ്ദുൾ ഫത്താഹ് മഹ്ദിയുടെ പ്രതികരണം. ഇസ്ലാം സത്യത്തിൻ്റെ മതമാണ് എന്നും, കളവ് പ്രചരിപ്പിക്കരുത് എന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മധ്യസ്ഥ ശ്രമങ്ങളോട് വഴങ്ങില്ലെന്നും നീതി (ക്വിസാസ്) ആണ് ആവശ്യമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനെതിരായ വാദങ്ങൾ തെളിയിക്കാൻ അദ്ദേഹം കാന്തപുരത്തെ വെല്ലുവിളിച്ചു.