സന : യെമൻ പൗരൻ്റെ കൊലപാതകം സംബന്ധിച്ച് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് സനയിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയക്കെതിരെ തലാലിൻ്റെ സഹോദരൻ വീണ്ടും രംഗത്തെത്തി. വധശിക്ഷ ഉടൻ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം അറ്റോർണി ജനറലിന് കത്തയച്ചു. (Nimisha Priya's case )
ഒത്തുതീർപ്പിനില്ല എന്നും ഒരു തരത്തിലുമുള്ള മധ്യസ്ഥതയ്ക്ക് തയ്യാറല്ല എന്നും അദ്ദേഹം വ്യക്തമാക്കി. ദയാധനം സ്വീകരിക്കുന്നതിന് തയ്യാറല്ല എന്നാണ് അബ്ദുൾ ഫത്താഹ് മഹ്ദി അറിയിച്ചത്.
പെട്ടെന്ന് വധശിക്ഷ നടപ്പാക്കാനുള്ള തീയതി പ്രഖ്യാപിക്കണമെന്ന് കത്തിൽ ആവശ്യപ്പെടുന്നു. കഴിഞ്ഞ ജൂലൈ 16ന് നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടിവച്ചിരുന്നു. ഇത് നിമിഷയുടെ മോചന സാധ്യതകൾക്ക് മങ്ങലേൽപ്പിക്കുന്ന നീക്കമാണ്.