ഹവാന: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെ പിടികൂടാൻ ( Nicolas Maduro Extraction) അമേരിക്കൻ സൈന്യം നടത്തിയ മിന്നൽ ആക്രമണത്തിൽ 32 ക്യൂബൻ പൗരന്മാർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ക്യൂബൻ സർക്കാരാണ് ഞായറാഴ്ച ഔദ്യോഗികമായി ഈ വിവരം പുറത്തുവിട്ടത്. കൊല്ലപ്പെട്ടവർ ക്യൂബൻ സായുധ സേനയിലെയും രഹസ്യാന്വേഷണ വിഭാഗത്തിലെയും ഉദ്യോഗസ്ഥരാണെന്ന് ക്യൂബ വ്യക്തമാക്കി. ഇവരോടുള്ള ആദരസൂചകമായി ജനുവരി 5, 6 തീയതികളിൽ ക്യൂബയിൽ ദുഃഖാചരണം പ്രഖ്യാപിച്ചു.
മഡൂറോയുടെ സുരക്ഷാ ചുമതലയിലുണ്ടായിരുന്നവരാണ് കൊല്ലപ്പെട്ടവരിലേറെയും. അമേരിക്കൻ സൈന്യത്തിന്റെ ബോംബാക്രമണത്തിലും നേരിട്ടുള്ള ഏറ്റുമുട്ടലിലുമാണ് ഇവർ വീരമൃത്യു വരിച്ചതെന്ന് ക്യൂബൻ സർക്കാർ പ്രസ്താവനയിൽ അറിയിച്ചു. മഡൂറോ അധികാരമേറ്റ കാലം മുതൽ അദ്ദേഹത്തിന്റെ സുരക്ഷയ്ക്കായി ക്യൂബൻ ഉദ്യോഗസ്ഥർ വെനസ്വേലയിൽ നിലയുറപ്പിച്ചിരുന്നു. ശനിയാഴ്ച കാരക്കാസിൽ നിന്ന് മഡൂറോയെയും ഭാര്യയെയും പിടികൂടി ന്യൂയോർക്കിലേക്ക് കൊണ്ടുപോയതിന് പിന്നാലെയാണ് ഈ രക്തരൂക്ഷിത വിവരങ്ങൾ പുറത്തുവരുന്നത്.
The Cuban government confirmed that 32 of its citizens, all members of the armed forces and intelligence agencies, were killed during the U.S. raid to capture Nicolas Maduro. In response, Havana has declared two days of national mourning on January 5 and 6 to honor those who died in combat or during bombings. Cuba has long provided security for the Venezuelan leader, who is now awaiting trial in New York.