മോസ്കോ: റഷ്യൻ തലസ്ഥാനമായ മോസ്കോ ലക്ഷ്യമാക്കി ഉക്രെയ്ൻ നടത്തിയ ഡ്രോൺ ആക്രമണത്തെത്തുടർന്ന് വിമാനത്താവളങ്ങളുടെ പ്രവർത്തനം സ്തംഭിച്ചു (Moscow Drone Attack). മോസ്കോ മേയർ സെർജി സോബിയാനാണ് 11 ഡ്രോണുകൾ തകർത്ത വിവരം പുറത്തുവിട്ടത്. ആക്രമണത്തിൽ ആളപായമോ കാര്യമായ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.
സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി മോസ്കോയിലെ ഷെറെമെറ്റീവോ, ഡൊമോഡെഡോവോ, വുനോക്കോവോ, സുക്കോവ്സ്കി എന്നീ നാല് പ്രധാന വിമാനത്താവളങ്ങൾ ഞായറാഴ്ച അടച്ചിട്ടു. റഷ്യയുടെ ആഭ്യന്തര-അന്തർദേശീയ സർവീസുകളെ ഇത് ബാധിച്ചു. ഒരു മണിക്കൂറിലധികം നീണ്ടുനിന്ന അനിശ്ചിതത്വത്തിനൊടുവിൽ വിമാനത്താവളങ്ങൾ പ്രവർത്തനം പുനരാരംഭിച്ചതായി റഷ്യൻ വ്യോമയാന റെഗുലേറ്ററായ ‘റോസാവിയറ്റ്സിയ’ അറിയിച്ചു.
മോസ്കോ നഗരത്തിന്റെ വ്യോമപരിധിയിലേക്ക് കടക്കാൻ ശ്രമിച്ച ഡ്രോണുകളെല്ലാം റഷ്യൻ സൈന്യം തകർത്തു. റഷ്യ-ഉക്രെയ്ൻ യുദ്ധം തുടരുന്ന സാഹചര്യത്തിൽ, റഷ്യയുടെ ഉൾപ്രദേശങ്ങളിലേക്കും തലസ്ഥാന നഗരത്തിലേക്കും ഡ്രോൺ ആക്രമണങ്ങൾ വ്യാപിപ്പിക്കാനുള്ള ഉക്രെയ്നിന്റെ ശ്രമമായാണ് ഇതിനെ കാണുന്നത്.
Story Summary:
Russian air defenses shot down 11 drones targeting Moscow, leading to the temporary closure of four major airports: Sheremetyevo, Domodedovo, Vnukovo, and Zhukovsky. Operations resumed after an hour of disruption.

