വാഷിങ്ടൺ: ഇറാനിലെ മിനാബിലുള്ള പെൺപള്ളിക്കൂടത്തിന് നേരെ നടന്ന മിസൈൽ ആക്രമണം ലക്ഷ്യം തെറ്റി നടന്നതല്ലെന്നും, കുട്ടികൾ വിദ്യാലയത്തിലുണ്ടെന്ന് ഉറപ്പുവരുത്തിയ ശേഷം നടത്തിയ ബോംബാക്രമണമാണെന്നും മുൻ യുഎസ് ഇന്റലിജൻസ് ഓഫീസർ ജോസഫൈൻ ഗ്വിൽബ്യൂ വെളിപ്പെടുത്തി (Minab Girls School Missile Attack). യുഎസ്-ഇസ്രയേൽ സഖ്യത്തിന്റെ ക്രൂരതകൾ അക്കമിട്ട് നിരത്തിക്കൊണ്ടാണ് അവർ രംഗത്തെത്തിയത്.
അമേരിക്കൻ കപ്പലുകളിൽ നിന്ന് തൊടുത്ത ടോമഹോക്ക് മിസൈലുകളിലെ ലൈവ് ക്യാമറകൾ വഴി സ്കൂൾ പരിസരത്ത് കുട്ടികൾ കളിക്കുന്നത് കമാൻഡർമാർ തത്സമയം കണ്ടിരുന്നു. വിദ്യാലയമാണെന്ന് വ്യക്തമായിട്ടും ആക്രമണത്തിന് ഉത്തരവിടുകയായിരുന്നു.
രാവിലെ 10:20-ഓടെയാണ് ആദ്യ മിസൈൽ സ്കൂൾ കെട്ടിടത്തിൽ പതിച്ചത്. തുടർന്ന് പ്രാർത്ഥനാ മുറിയിൽ അഭയം തേടിയ കുട്ടികളെ ലക്ഷ്യം വെച്ച് രണ്ടാമത്തെ മിസൈലും തൊടുത്തു. അവശേഷിച്ചവരെ ലക്ഷ്യമിട്ട് നടത്തിയ മൂന്നാം ആക്രമണത്തോടെ ആകെ 165 കുട്ടികളാണ് കൊല്ലപ്പെട്ടത്.
യുഎസ്എസ് സ്പ്രൂവൻസ് എന്ന കപ്പലിൽ നിന്നാണ് ഈ മിസൈലുകൾ തൊടുത്തത്. കമാൻഡർമാരായ ലീ ആർ. ടേറ്റ്, ജെഫ്രി ഇ. യോർക്ക് എന്നിവർക്ക് ഇതിൽ നേരിട്ട് പങ്കുണ്ടെന്നും ഗ്വിൽബ്യൂ ആരോപിച്ചു. സ്വന്തം രാജ്യത്തിന്റെ ഭീകരവാദ വിരുദ്ധ നിയമങ്ങൾ ഉദ്ധരിച്ചുകൊണ്ട് അമേരിക്കയെ ജോസഫൈൻ രൂക്ഷമായി വിമർശിച്ചു. സാധാരണക്കാർക്ക് നേരെ ഭയത്തിലൂടെ ലക്ഷ്യങ്ങൾ നേടാൻ ശ്രമിക്കുന്ന അമേരിക്കയാണ് ഈ കഥയിലെ വില്ലനെന്ന് അവർ പറഞ്ഞു.
ഈ യുദ്ധക്കുറ്റത്തിൽ പങ്കാളികളാകാതെ കപ്പലുകൾ പിൻവലിക്കാൻ യുഎസ്എസ് ട്രിപ്പോളി കമാൻഡർ പാട്രിക് ജെ. സള്ളിവനോട് അവർ ആഹ്വാനം ചെയ്തു. എന്നാൽ, ഈ ഗുരുതരമായ ആരോപണങ്ങളോട് അമേരിക്കൻ പ്രതിരോധ മന്ത്രാലയം ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
Short Story Summary:
Former US intelligence officer Josephine Guilbeau has alleged that the missile strike on the Minab girls’ school in Iran, which killed 165 children, was a deliberate act. She claimed that US commanders watched live footage from Tomahawk missiles as children played in the schoolyard before ordering the strike. According to Guilbeau, three missiles were fired from the USS Spruance, targeting even those taking shelter in the prayer room. She condemned the act as a war crime, labeling the US actions as “terrorism” by its own legal definitions.

