

ക്വാലാലംപുർ: സാമൂഹിക മാധ്യമങ്ങളിൽ 16 വയസ്സിന് താഴെയുള്ളവർക്ക് നിരോധനം ഏർപ്പെടുത്താൻ ഒരുങ്ങി മലേഷ്യ. അടുത്ത വർഷം മുതലാണ് സാമൂഹിക മാധ്യമങ്ങളിൽ നിന്നും 16 വയസ്സിന് താഴെയുള്ള ഉപയോക്താക്കൾക്ക് നിരോധനം ഏർപ്പെടുത്തുന്നത്. കുട്ടികളുടെ സുരക്ഷാ ആശങ്കകൾ കാരണം ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലേക്കുള്ള പ്രവേശനം പരിമിതപ്പെടുത്താൻ ശ്രമിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇതോടെ മലേഷ്യയും ചേരും.
സൈബർ ബുള്ളിയിംഗ്, സാമ്പത്തിക തട്ടിപ്പുകൾ, കുട്ടികൾക്കെതിരായ ലൈംഗിക ചൂഷണങ്ങളിൽ നിന്നും യുവതലമുറയെ സംരക്ഷിക്കേണ്ടതിൻ്റെ ആവശ്യകത ചൂണ്ടിക്കാട്ടി, ഓസ്ട്രേലിയ ഉൾപ്പെടെയുള്ള രാജ്യങ്ങൾ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിന് പ്രായപരിധി ഏർപ്പെടുത്തുന്ന സംവിധാനങ്ങൾ സർക്കാർ അവലോകനം ചെയ്യുകയാണെന്ന് മലേഷ്യയുടെ കമ്മ്യൂണിക്കേഷൻസ് മന്ത്രി ഫഹ്മി ഫാദ്സിൽ ഞായറാഴ്ച പറഞ്ഞു.
"അടുത്ത വർഷത്തോടെ, 16 വയസ്സിന് താഴെയുള്ളവർക്ക് അക്കൗണ്ടുകൾ തുറക്കുന്നതിൽ നിന്ന് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ സർക്കാരിൻ്റെ തീരുമാനം പാലിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു," മന്ത്രി പറഞ്ഞു.
കുട്ടികളുടെ മാനസികാരോഗ്യത്തിലും സുരക്ഷയിലും സോഷ്യൽ മീഡിയ ചെലുത്തുന്ന സ്വാധീനം ലോകമെമ്പാടും വർദ്ധിച്ചുവരുന്ന ആശങ്കയാണ്. ഓസ്‌ട്രേലിയയിൽ അടുത്ത മാസം മുതൽ 16 വയസ്സിന് താഴെയുള്ളവരുടെ അക്കൗണ്ടുകൾ നിർജ്ജീവമാക്കാൻ ഒരുങ്ങുകയാണ്. ഫ്രാൻസ്, സ്പെയിൻ, ഇറ്റലി, ഡെൻമാർക്ക്, ഗ്രീസ് എന്നീ രാജ്യങ്ങളും പ്രായപരിധി പരിശോധിക്കുന്ന ആപ്പ് പരീക്ഷിക്കുന്നുണ്ട്. വംശം, മതം, രാജകുടുംബം എന്നിവയുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങൾ ഉൾപ്പെടെയുള്ള ദോഷകരമായ ഉള്ളടക്കം വർധിച്ചതിനെ തുടർന്ന് മലേഷ്യ കഴിഞ്ഞ വർഷങ്ങളിൽ സോഷ്യൽ മീഡിയ കമ്പനികളുടെ മേൽ കൂടുതൽ നിരീക്ഷണം ഏർപ്പെടുത്തിയിരുന്നു.
Malaysia plans to ban social media access for users under the age of 16 starting next year, citing the need to protect youth from online harms such as cyberbullying and financial scams. Communications Minister Fahmi Fadzil stated that the government is reviewing mechanisms used in countries like Australia.