വാഷിങ്ടൺ: ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി വധിക്കപ്പെട്ടതിന് പിന്നാലെ, അമേരിക്കയുടെ പട്ടികയിൽ ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നായേക്കാമെന്ന് വിദേശകാര്യ വിദഗ്ധർ പറയുന്നു. ഡൊണാൾഡ് ട്രംപിന്റെ ശ്രമങ്ങൾ ശത്രുപക്ഷത്തുള്ള രാജ്യത്തലവന്മാരുടെ നിലനിൽപ്പിന് തന്നെ ഭീഷണിയാകുന്നു എന്നാണ് വിലയിരുത്തൽ.(Maduro and Khamenei were were surrendered, Is Kim Jong Un on Trump’s list?)
അമേരിക്കയുടെ ആധിപത്യം ഉറപ്പിക്കാനായി ചുരുങ്ങിയ കാലയളവിനുള്ളിൽ ട്രംപ് ഭരണകൂടം നടത്തിയ ഇടപെടലുകൾ ആഗോളതലത്തിൽ വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. വെനിസ്വേലയിൽ കടന്നുകയറിയ യുഎസ് സൈന്യം പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യയെയും പിടികൂടി അമേരിക്കയിലേക്ക് കൊണ്ടുപോയി. ഇസ്രായേലുമായി ചേർന്ന് നടത്തിയ വ്യോമാക്രമണത്തിൽ ഇറാന്റെ പരമോന്നത നേതാവ് അലി ഖമേനി കൊല്ലപ്പെട്ടു.
ഇറാന് ശേഷം ക്യൂബയിലേക്കും പിന്നീട് ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉന്നിലേക്കും അമേരിക്ക ശ്രദ്ധ തിരിച്ചേക്കാമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അമേരിക്കയെ എതിരാളികളായി കാണുന്ന രാജ്യങ്ങളിലെ നേതാക്കൾക്കിടയിൽ ട്രംപിന്റെ ഈ കടുത്ത നടപടികൾ വലിയ ഭീതിയുണ്ടാക്കിയിട്ടുണ്ട്. ഭരണകൂടത്തിന്റെ അസ്തിത്വം നേതാവിന്റെ വ്യക്തിത്വത്തെയും സുരക്ഷയെയും ചുറ്റിപ്പറ്റി നിൽക്കുന്ന രാജ്യങ്ങളിൽ ട്രംപിന്റെ നീക്കങ്ങൾ കടുത്ത സമ്മർദ്ദമാണ് ചെലുത്തുന്നത്.

