

ബെയ്റൂട്ട്: ദക്ഷിണ ലെബനനിൽ വ്യോമാക്രമണങ്ങൾ വർദ്ധിപ്പിച്ച് ഇസ്രായേൽ സൈന്യം. അതിർത്തി പ്രദേശത്ത് ഇറാന്റെ പിന്തുണയുള്ള ഹിസ്‌ബുള്ളയുടെ (Hezbollah) സൈനിക പ്രവർത്തനങ്ങൾ തടയുക എന്ന ലക്ഷ്യത്തോടെയാണ് ഈ ആക്രമണം. ബുധനാഴ്ചയുണ്ടായ ആക്രമണങ്ങളിൽ ഒരു ഹിസ്‌ബുള്ള പ്രവർത്തകനെ വധിച്ചതായി ഇസ്രായേൽ സൈന്യം അവകാശപ്പെട്ടു. യുഎസ് പിന്തുണയുള്ള വെടിനിർത്തലിന് ശേഷം അതിർത്തി പ്രദേശത്ത് വീണ്ടും ആയുധങ്ങൾ ശേഖരിക്കാൻ ഹിസ്‌ബുള്ള ശ്രമിക്കുന്നു എന്ന് ഇസ്രായേൽ ആരോപിക്കുന്നു. എന്നാൽ തങ്ങൾ വെടിനിർത്തൽ വ്യവസ്ഥകൾ പാലിക്കുന്നുണ്ടെന്നും സൈനിക സാന്നിധ്യം ഒഴിവാക്കിയെന്നും ലെബനൻ സൈന്യം മേഖലയിൽ വിന്യസിക്കപ്പെട്ടിട്ടുണ്ടെന്നും ഹിസ്‌ബുള്ള പറയുന്നു.
ബുധനാഴ്ച, ദക്ഷിണ ലെബനനിലെ നാല് ഗ്രാമങ്ങളിൽ തങ്ങൾ ആക്രമിക്കാൻ ഉദ്ദേശിക്കുന്ന കെട്ടിടങ്ങൾ ഏതൊക്കെയെന്ന് സോഷ്യൽ മീഡിയ വഴി ഇസ്രായേൽ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതേ തുടർന്ന് പ്രദേശത്തെ താമസക്കർ താമസക്കാർ പലായനം ചെയ്തു. ഹിസ്‌ബുള്ളയുടെ റോക്കറ്റ് യൂണിറ്റിൻ്റെ ആയുധ സംഭരണ കേന്ദ്രങ്ങളാണ് ആക്രമിച്ചതെന്നും ഇത് സാധാരണ ജനങ്ങൾ താമസിക്കുന്ന പ്രദേശത്തിൻ്റെ ഹൃദയഭാഗത്താണ് സ്ഥിതി ചെയ്യുന്നതെന്നും ഇസ്രായേൽ സൈന്യം അറിയിച്ചു. എന്നാൽ, തങ്ങളുടെ ആക്രമണങ്ങളെ ന്യായീകരിക്കാനുള്ള തെറ്റായ അവകാശവാദങ്ങൾ മാത്രമാണ് ഇസ്രായേലിൻ്റേതെന്ന് ഒരു ഹിസ്‌ബുള്ള പ്രതികരിച്ചു. ചൊവ്വാഴ്ച, തെക്കൻ നഗരമായ സിഡോണിനടുത്തുള്ള ഒരു പലസ്തീൻ അഭയാർത്ഥി ക്യാമ്പിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 13 പേർ കൊല്ലപ്പെട്ടിരുന്നു. ഇത് കഴിഞ്ഞ വർഷത്തെ യുദ്ധത്തിന് ശേഷം ലെബനനിലുണ്ടായ ഏറ്റവും മാരകമായ ആക്രമണങ്ങളിലൊന്നാണ്.
The Israeli military has intensified airstrikes in South Lebanon, confirming it is targeting Hezbollah military infrastructure in a campaign to block the Iran-backed group's alleged rearming in the border area.