

ലണ്ടൻ: ഇംഗ്ലണ്ടിലെ ജൂത സമൂഹത്തിന് നേരെ തോക്കുകൾ ഉപയോഗിച്ച് വൻ കൂട്ടക്കൊല നടത്താൻ പദ്ധതിയിട്ട രണ്ട് പേരെ ലണ്ടൻ കോടതി കുറ്റക്കാരായി കണ്ടെത്തി (Mass Shooting). വാലിദ് സാദൗവി (38), അമർ ഹുസൈൻ (52) എന്നിവരെയാണ് പ്രെസ്റ്റൺ ക്രൗൺ കോടതി ശിക്ഷിച്ചത്. 'യുകെയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മാരകമായ ഭീകരാക്രമണങ്ങളിൽ ഒന്ന്' എന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ ഈ പദ്ധതിയേ വിശേഷിപ്പിച്ചത്.
യുകെയിലേക്ക് ഓട്ടോമാറ്റിക് തോക്കുകളും പിസ്റ്റളുകളും കടത്തിക്കൊണ്ടുവരാൻ സാദൗവി ശ്രമിച്ചിരുന്നു. എന്നാൽ ഇയാൾ ആയുധങ്ങൾക്കായി ബന്ധപ്പെട്ട ഫാറൂഖ് എന്ന വ്യക്തി ഒരു രഹസ്യ പോലീസ് ഉദ്യോഗസ്ഥനായിരുന്നു. ഇതാണ് വൻ ദുരന്തം ഒഴിവാക്കിയത്. 2015-ൽ പാരീസിലെ ബറ്റാക്ലാൻ കൺസേർട്ട് ഹാളിൽ 130 പേർ കൊല്ലപ്പെട്ട ആക്രമണത്തിന് സമാനമായ രീതിയിൽ നൂറുകണക്കിന് ജൂതമത വിശ്വാസികളെ വെടിവെച്ചു കൊല്ലാനായിരുന്നു സംഘത്തിന്റെ ലക്ഷ്യം. 2024 മെയ് മാസത്തിൽ ആയുധങ്ങൾ ശേഖരിക്കാനുള്ള ശ്രമത്തിനിടെയാണ് ഇവർ പിടിയിലായത്. സാദൗവിയുടെ സഹോദരൻ ബിലാൽ സാദൗവിയെ ഭീകരവാദ വിവരങ്ങൾ മറച്ചുവെച്ചതിനും കോടതി കുറ്റക്കാരനായി കണ്ടെത്തി.
കഴിഞ്ഞ ഒക്ടോബറിൽ മാഞ്ചസ്റ്ററിലെ സിനഗോഗിലുണ്ടായ ആക്രമണത്തിന് പിന്നാലെയാണ് ഈ കേസിന്റെ വിചാരണ നടന്നത്. ഇസ്രായേൽ-ഗാസ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇസ്ലാമിസ്റ്റ് തീവ്രവാദം വീണ്ടും ശക്തിപ്രാപിക്കുന്നതിൽ ബ്രിട്ടീഷ് രഹസ്യാന്വേഷണ വിഭാഗമായ MI5 ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്. ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലുണ്ടായ സമാനമായ ആക്രമണത്തെ ഐഎസ് പ്രശംസിച്ചതും യൂറോപ്പിൽ ജാഗ്രത വർദ്ധിപ്പിക്കാൻ കാരണമായി.
Two men, Walid Saadaoui and Amar Hussein, have been found guilty by a UK court of plotting an Islamic State-inspired mass shooting targeting the Jewish community in North West England. The pair intended to use automatic weapons to kill hundreds, modeled after the 2015 Paris attacks, but were thwarted by an undercover police operation.