

ടെഹ്‌റാൻ: ഇറാനിൽ ഭരണകൂടവിരുദ്ധ പ്രക്ഷോഭങ്ങളിൽ പങ്കെടുത്തവരെ പീഡിപ്പിച്ച് നിർബന്ധിത കുറ്റസമ്മതം നടത്തിക്കുന്നതായി മനുഷ്യാവകാശ സംഘടനകളുടെ റിപ്പോർട്ട് (Iran Unrest). കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ മാത്രം 97 പ്രക്ഷോഭകരുടെ കുറ്റസമ്മത വീഡിയോകളാണ് ഇറാൻ ഔദ്യോഗിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. ശാരീരികവും മാനസികവുമായ കടുത്ത പീഡനങ്ങൾക്ക് ശേഷമാണ് ഇത്തരം വീഡിയോകൾ ചിത്രീകരിക്കുന്നതെന്ന് ഹ്യൂമൻ റൈറ്റ്‌സ് ആക്റ്റിവിസ്റ്റ് ന്യൂസ് ഏജൻസി ആരോപിക്കുന്നു.
കൈവിലങ്ങണിയിച്ചും മുഖം അവ്യക്തമാക്കിയും ചിത്രീകരിച്ചിരിക്കുന്ന വീഡിയോകളിൽ, തങ്ങൾ വിദേശ ശക്തികളുടെ ഏജന്റാണെന്നും അക്രമങ്ങൾക്ക് പ്രേരിപ്പിച്ചുവെന്നും പ്രക്ഷോഭകർ പറയുന്നതായാണ് കാണിക്കുന്നത്. ഇറാനിലെ ജനകീയ പ്രക്ഷോഭത്തിന് പിന്നിൽ ഇസ്രായേലും അമേരിക്കയുമാണെന്ന് വരുത്തിത്തീർക്കാനാണ് ഭരണകൂടത്തിന്റെ ശ്രമം. ഇതിനോടകം 2,500-ലധികം ആളുകൾ പ്രക്ഷോഭങ്ങളിൽ കൊല്ലപ്പെട്ടതായും 18,100 പേർ തടവിലായതായും കണക്കുകൾ സൂചിപ്പിക്കുന്നു. കുറ്റസമ്മതം നടത്തിയവർക്ക് വധശിക്ഷ ലഭിക്കാനുള്ള സാധ്യതയുണ്ടെന്നത് അന്താരാഷ്ട്ര തലത്തിൽ വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്.
Iranian state media has broadcast at least 97 coerced confessions from protesters over the past two weeks, following a brutal crackdown on nationwide demonstrations. Human rights activists claim these confessions are extracted under physical and psychological torture to portray the protests as foreign-led conspiracies by Israel and the U.S. With over 2,500 dead and 18,100 detained, there are grave concerns that these televised statements will be used to justify mass executions in a legal system that often lacks transparency.