വാഷിംഗ്ടൺ ഡിസി: സമാധാനത്തിനുള്ള നോബേൽ പുരസ്കാരം ലഭിക്കണമെന്ന ആവശ്യം വീണ്ടും ഉന്നയിച്ച് യു.എസ്. മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. താൻ അവസാനിപ്പിച്ച എട്ട് യുദ്ധങ്ങളിൽ ഓരോന്നിനും സമാധാനത്തിനുള്ള നോബേൽ പുരസ്കാരം ലഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
താൻ അവസാനിപ്പിച്ച എട്ട് യുദ്ധങ്ങളെ ട്രംപ് പരാമർശിച്ചു. "ഓരോ യുദ്ധം അവസാനിപ്പിച്ചതിനും എനിക്ക് നോബേൽ പുരസ്കാരം ലഭിക്കണം. പക്ഷേ അത്യാഗ്രഹിയാകാൻ എനിക്ക് താൽപ്പര്യമില്ല," അദ്ദേഹം പറഞ്ഞു.ഇന്ത്യ-പാക്കിസ്ഥാൻ സംഘർഷം പരിഹരിച്ചെന്ന മുൻ അവകാശവാദം അദ്ദേഹം വീണ്ടും ആവർത്തിച്ചു."എട്ട് യുദ്ധങ്ങൾ അവസാനിപ്പിച്ച ഞങ്ങൾ ഒന്നുകൂടി അവസാനിപ്പിക്കാൻ പോകുന്നു," എന്ന് റഷ്യ-യുക്രെയ്ൻ യുദ്ധത്തെക്കുറിച്ച് ട്രംപ് പരോക്ഷമായി സൂചിപ്പിച്ചു.
ഈ യുദ്ധങ്ങളിൽ നഷ്ടപ്പെടുന്ന ജീവനുകളെക്കുറിച്ചാണ് തനിക്ക് കൂടുതൽ ആശങ്കയെന്നും ട്രംപ് കൂട്ടിച്ചേർത്തു.
2025-ലെ സമാധാനത്തിനുള്ള നോബേൽ പുരസ്കാര ജേതാവായ വെനസ്വേലൻ പ്രതിപക്ഷ നേതാവ് മരിയ കൊറിന മച്ചാഡോ താൻ നോബേൽ പുരസ്കാരം അർഹിക്കുന്നുവെന്ന് പറഞ്ഞതായും ട്രംപ് അവകാശപ്പെട്ടു.