

നൂക്ക്: ഗ്രീൻലാൻഡിനെ അമേരിക്കയുടെ ഭാഗമാക്കാൻ ആഗ്രഹിക്കുന്നുവെന്ന ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനയ്ക്കെതിരെ ശക്തമായ പ്രതികരണവുമായി ഗ്രീൻലാൻഡ് പ്രധാനമന്ത്രി ജെൻസ്-ഫ്രെഡറിക് നീൽസൺ (Greenland Takeover). ഗ്രീൻലാൻഡ് ഒരു ജനാധിപത്യ രാജ്യമാണെന്നും വെനസ്വേലയിലേതു പോലെ ഒരു അധിനിവേശം ഇവിടെ സംഭവിക്കുമെന്ന് ആരും ഭയപ്പെടേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
"ഇനി ഇത്തരം അതിമോഹങ്ങൾ വേണ്ട... ഗ്രീൻലാൻഡ് വിൽപനയ്ക്കുള്ളതല്ല" എന്ന് നീൽസൺ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയും മാധ്യമങ്ങളിലൂടെയും വ്യക്തമാക്കി. വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെ അമേരിക്കൻ സൈന്യം പിടികൂടിയതിന് തൊട്ടുപിന്നാലെയാണ് ഗ്രീൻലാൻഡിന് മേലുള്ള തന്റെ താത്പര്യം ട്രംപ് വീണ്ടും പ്രകടിപ്പിച്ചത്. പ്രതിരോധ ആവശ്യങ്ങൾക്കായി ഗ്രീൻലാൻഡ് അമേരിക്കയ്ക്ക് അത്യാവശ്യമാണെന്നും ഇക്കാര്യം ഏതാനും ആഴ്ചകൾക്കുള്ളിൽ വീണ്ടും പരിശോധിക്കുമെന്നും ട്രംപ് പറഞ്ഞിരുന്നു.
അമേരിക്കയുടെ നീക്കത്തിനെതിരെ ഡെന്മാർക്കും രംഗത്തെത്തി. അമേരിക്കൻ പ്രസിഡന്റിന്റെ വാക്കുകളെ ഗൗരവമായി കാണുന്നുവെന്നും എന്നാൽ ഒരു നാറ്റോ അംഗരാജ്യത്തിന് മേൽ മറ്റൊരു രാജ്യം കടന്നുകയറുന്നത് സഖ്യത്തിന്റെ തകർച്ചയ്ക്ക് കാരണമാകുമെന്നും ഡാനിഷ് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്സൺ മുന്നറിയിപ്പ് നൽകി. ലൂസിയാന ഗവർണർ ജെഫ് ലാൻഡ്രിയെ ഗ്രീൻലാൻഡിലെ പ്രത്യേക ദൂതനായി ട്രംപ് നിയമിച്ചതും മേഖലയിൽ നയതന്ത്ര സംഘർഷത്തിന് കാരണമായിട്ടുണ്ട്.
Greenland Prime Minister Jens-Frederik Nielsen has dismissed concerns of an imminent U.S. takeover, asserting that the Arctic island is a sovereign democratic territory and "not for sale." His comments come after U.S. President Donald Trump reiterated his desire to annex Greenland for defense and strategic reasons, following the recent U.S. operation in Venezuela. Denmark and European allies have backed Greenland's sovereignty, warning that any hostile U.S. move against a NATO ally would jeopardize the entire military alliance.