

വാഷിങ്ടൺ: ഗ്രീൻലൻഡിനെ അമേരിക്കയുടെ ഭാഗമാക്കാനുള്ള നീക്കത്തെ പിന്തുണയ്ക്കാത്ത യൂറോപ്യൻ രാജ്യങ്ങൾക്കെതിരെ കടുത്ത സാമ്പത്തിക നടപടികളുമായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. എട്ട് പ്രമുഖ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിക്ക് 10 ശതമാനം അധിക തീരുവ ചുമത്തിക്കൊണ്ടുള്ള ഉത്തരവാണിത്.(Greenland dispute, Trump imposes additional taxes on 8 European countries)
ഡെന്മാർക്ക്, ജർമനി, ഫ്രാൻസ്, യുണൈറ്റഡ് കിങ്ഡം (യുകെ), നെതർലൻഡ്‌സ്, ഫിൻലൻഡ്, നോർവേ, സ്വീഡൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്കാണ് ഫെബ്രുവരി ഒന്ന് മുതൽ ശിക്ഷാ തീരുവ ബാധകമാകുന്നത്.
അമേരിക്കയുടെ സുരക്ഷയ്ക്ക് ഗ്രീൻലൻഡ് അനിവാര്യമാണെന്നാണ് ട്രംപിന്റെ നിലപാട്. ഗ്രീൻലൻഡിൽ റഷ്യയും ചൈനയും സ്വാധീനം ഉറപ്പിക്കുന്നത് അമേരിക്കയ്ക്ക് ഭീഷണിയാകുമെന്ന് അദ്ദേഹം ആശങ്കപ്പെടുന്നു. നിലവിലെ 10 ശതമാനം തീരുവ ഒരു തുടക്കം മാത്രമാണ്. ജൂൺ 1-നകം അമേരിക്കയുടെ നിലപാടിനെ പിന്തുണച്ചില്ലെങ്കിൽ തീരുവ 25 ശതമാനമായി വർധിപ്പിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഗ്രീൻലൻഡ് അമേരിക്കയുടെ സ്വന്തമാകുന്നതുവരെ ഈ താരിഫുകൾ നിലനിൽക്കുമെന്നും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.