

സഫി: മൊറോക്കോയിലെ (Morocco) അറ്റ്‌ലാൻ്റിക് തീരദേശ പ്രവിശ്യയായ സഫിയിൽ കനത്ത മഴയെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ 37 പേർ കൊല്ലപ്പെട്ടതായി അധികൃതർ അറിയിച്ചു. ഞായറാഴ്ചയുണ്ടായ കനത്ത മഴയാണ് പ്രളയത്തിന് കാരണമായത്. വെറും ഒരു മണിക്കൂർ നീണ്ടുനിന്ന മഴയിൽ നഗരത്തിലെ 70-ഓളം വീടുകളിലും കടകളിലും വെള്ളം കയറി.
വെള്ളക്കെട്ട് കാറുകളെയും മാലിന്യ പാത്രങ്ങളെയും ഒഴുക്കിക്കൊണ്ടുപോകുന്നതിൻ്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സഫി ഗവർണറേറ്റ് പറയുന്നതനുസരിച്ച്, കുറഞ്ഞത് 14 പേർ ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിൽ രണ്ട് പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. തിരച്ചിലും രക്ഷാപ്രവർത്തനങ്ങളും തുടരുകയാണെന്ന് സഫി ഗവർണറേറ്റ് അറിയിച്ചു. നിലവിൽ വെള്ളക്കെട്ട് മാറിയെങ്കിലും, ചൊവ്വാഴ്ച രാജ്യത്തുടനീളം കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഏഴ് വർഷം നീണ്ടുനിന്ന വരൾച്ചയ്ക്ക് ശേഷം മൊറോക്കോയിൽ കനത്ത മഴയും മഞ്ഞുവീഴ്ചയും അനുഭവപ്പെടുന്നത്. എങ്കിലും, വെള്ളപ്പൊക്കം രാജ്യത്ത് പതിവായി ദുരന്തങ്ങൾ വരുത്തുന്നുണ്ട്. കഴിഞ്ഞയാഴ്ച ഫെസിലെ രണ്ട് കെട്ടിടങ്ങൾ തകർന്ന് 19 പേർ കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെയാണ് ഈ പ്രളയ ദുരന്തം.
At least 37 people were killed by flash floods triggered by torrential rain in Morocco's Atlantic coastal province of Safi. The disaster occurred on Sunday after just one hour of heavy rainfall, flooding around 70 homes and businesses in the historic old city. Fourteen people received hospital treatment.