

കാബൂൾ: അഫ്ഗാനിസ്ഥാനിൽ (Afghanistan) വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി നാഷണൽ സെൻ്റർ ഫോർ സീസ്മോളജി (NCS) റിപ്പോർട്ട് ചെയ്തു. 2025 നവംബർ 21 ന് ഇന്ത്യൻ സമയം 12:59:11 നാണ് ഭൂകമ്പം അനുഭവപ്പെട്ടത്. ഇതിൻ്റെ പ്രഭവകേന്ദ്രം 170 കിലോമീറ്റർ ആഴത്തിലായിരുന്നു.
നവംബർ മാസത്തിൽ അഫ്ഗാനിസ്ഥാനിൽ ഉണ്ടാകുന്ന തുടർച്ചയായമൂന്നാമത്തെ ഭൂകമ്പമാണിത്. നവംബർ 8 ന് 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായി. നവംബർ 4 ന് രാജ്യത്തിൻ്റെ വടക്കൻ മേഖലയിൽ ഉണ്ടായ 6.3 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പത്തിൽ കുറഞ്ഞത് 27 പേർ കൊല്ലപ്പെടുകയും 956 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഈ ഭൂചലനം മസാർ-ഇ-ഷരീഫ്ന ഗരത്തിന് സമീപമാണ് അനുഭവപ്പെട്ടത്.
ഹിന്ദു കുഷ്പ ർവതനിരകൾ സ്ഥിതി ചെയ്യുന്ന അഫ്ഗാനിസ്ഥാൻ ഭൂമിശാസ്ത്രപരമായി ഭൂകമ്പ സാധ്യത വളരെ കൂടിയ മേഖലയാണ്. ഇവിടെ എല്ലാ വർഷവും ഭൂചലനങ്ങൾ ഉണ്ടാകാറുണ്ട്. ഇന്ത്യൻ, യൂറേഷ്യൻ ടെക്റ്റോണിക് പ്ലേറ്റുകൾ കൂട്ടിയിടിക്കുന്ന നിരവധി ഫാൾട്ട് ലൈനുകൾക്ക് മുകളിലാണ് അഫ്ഗാനിസ്ഥാൻ സ്ഥിതിചെയ്യുന്നത്. പതിറ്റാണ്ടുകളായുള്ള സംഘർഷങ്ങളും വികസനമില്ലായ്മയും കാരണം ദുർബലമായ സമൂഹങ്ങളെയാണ് ഈ തുടർച്ചയായ പ്രകൃതി ദുരന്തങ്ങൾ ബാധിക്കുന്നത്.
A moderate earthquake of magnitude 4.3 struck Afghanistan on Friday afternoon, according to the National Center for Seismology (NCS), continuing a trend of frequent seismic activity in the region.