മഡുറോയെ പിടികൂടാൻ അമേരിക്ക പ്രയോഗിച്ചത് 'രഹസ്യായുധം'? : വെനിസ്വേലയിൽ കണ്ടത് ലോകത്തെ ഞെട്ടിച്ച ആസൂത്രിത നീക്കമോ ? | US

റഡാറുകൾ നിശ്ചലമായി
Did the US use a secret weapon to capture Nicolás Maduro?
Updated on

കാരക്കാസ്: അതിവേഗത്തിലും അത്യന്തം മാരകമായും അമേരിക്ക നടത്തിയ സൈനിക നീക്കത്തിൽ വെനിസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോ പിടിക്കപ്പെട്ട വാർത്ത ലോകം അവിശ്വാസത്തോടെയാണ് സ്വീകരിച്ചത്. എന്നാൽ, ആ ക്രൂരമായ ദൗത്യത്തിൽ നൂറുകണക്കിന് സുരക്ഷാ ഉദ്യോഗസ്ഥരെ നിമിഷനേരം കൊണ്ട് തളയ്ക്കാൻ യുഎസ് സൈന്യത്തെ സഹായിച്ചത് അവരുടെ പക്കലുള്ള രഹസ്യ ആയുധങ്ങളാണെന്ന് സൂചന.(Did the US use a secret weapon to capture Nicolás Maduro?)

പ്രസിഡന്റിന്റെ കൊട്ടാരത്തിൽ നൂറുകണക്കിന് ഗാർഡുകൾ ജാഗരൂകരായിരിക്കെയാണ് ആക്രമണം നടന്നത്. പെട്ടെന്ന് ഒരു വിശദീകരണവുമില്ലാതെ വെനിസ്വേലയുടെ റഡാർ സംവിധാനങ്ങൾ ഓഫായി. പിന്നാലെ ഡസൻ കണക്കിന് ഡ്രോണുകളും എട്ടോളം ഹെലികോപ്റ്ററുകളും സ്ഥലത്ത് പ്രത്യക്ഷപ്പെട്ടു. വെറും 20 ഓളം യുഎസ് സൈനികർ മാത്രമാണ് ഹെലികോപ്റ്ററിൽ നിന്നും ഇറങ്ങിയതെങ്കിലും നിമിഷങ്ങൾക്കുള്ളിൽ അവർ പ്രദേശത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു.

ദൃക്സാക്ഷിയായ സുരക്ഷാ ഉദ്യോഗസ്ഥൻ വിവരിക്കുന്നതനുസരിച്ച്, തോക്കുകളെക്കാൾ മാരകമായ ഒന്നായിരുന്നു അമേരിക്ക പ്രയോഗിച്ച ശബ്ദായുധം. മനുഷ്യർക്ക് താങ്ങാനാവാത്ത വിധം തീവ്രമായ ശബ്ദതരംഗങ്ങളാണ് യുഎസ് സൈന്യം പുറപ്പെടുവിച്ചത്. ഈ ആയുധം പ്രയോഗിച്ച ഉടൻ സുരക്ഷാ ഉദ്യോഗസ്ഥരുടെ തലയ്ക്കുള്ളിൽ പൊട്ടിത്തെറിക്കുന്നത് പോലെ അനുഭവപ്പെട്ടു. പലരുടെയും മൂക്കിലൂടെ രക്തം ഒഴുകുകയും ചിലർ രക്തം ഛർദ്ദിക്കുകയും ചെയ്തു.

അനങ്ങാൻ പോലും കഴിയാതെ നൂറോളം ഗാർഡുകൾ നിലത്തുവീണു. ഇതോടെ പ്രതിരോധം പൂർണ്ണമായും തകർന്നു. വെനിസ്വേല ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുപ്രകാരം ഈ റൈഡിൽ നൂറോളം സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. ഇതിൽ 40 പേർ ക്യൂബയിൽ നിന്നുള്ള ഉദ്യോഗസ്ഥരാണ്. വൈറ്റ് ഹൗസ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും, പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് സംഭവത്തിന്റെ വീഡിയോ പങ്കുവെച്ചത് ശ്രദ്ധേയമായി.

Related Stories

No stories found.
Times Kerala
timeskerala.com