

കിൻഡു: വിമാനം ലാൻഡ് ചെയ്ത് മണിക്കൂറുകൾ കഴിഞ്ഞിട്ടും പുറത്തിറങ്ങാൻ ഗോവണി എത്താതിരുന്നതിനെത്തുടർന്ന് യാത്രക്കാർ വിമാനത്തിൽ നിന്ന് താഴേക്ക് ചാടിയിറങ്ങി. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ കിൻഡു വിമാനത്താവളത്തിലാണ് സംഭവം നടന്നത്. എയർ കോംഗോയുടെ (Air Congo) ബോയിംഗ് 737-800 വിമാനത്തിലെ യാത്രക്കാരാണ് ഈ സാഹസത്തിന് മുതിർന്നത്.
വിമാനം ലാൻഡ് ചെയ്ത് ഗേറ്റിലെത്തിയെങ്കിലും മണിക്കൂറുകളോളം ഗ്രൗണ്ട് ഉപകരണങ്ങൾ ഒന്നും ലഭ്യമായിരുന്നില്ല. വിമാനത്തിനുള്ളിലെ അമിതമായ ചൂടും അസ്വസ്ഥതയും സഹിക്കവയ്യാതെയാണ് യാത്രക്കാർ പുറത്തിറങ്ങാൻ തീരുമാനിച്ചത്. ഏകദേശം 5-6 അടി ഉയരത്തിൽ നിന്നാണ് യാത്രക്കാർ റൺവേയിലേക്ക് ചാടിയത്. ലഗേജുകൾ ആദ്യം താഴെയുള്ളവർക്ക് കൈമാറിയ ശേഷമായിരുന്നു ചാട്ടം. ഇതിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
രാത്രിയിൽ നടന്ന ഈ സംഭവത്തിൽ ആർക്കും ഗുരുതരമായ പരിക്കേറ്റതായി റിപ്പോർട്ടുകളില്ല. ആദ്യം ഇറങ്ങിയവർ പിന്നാലെ വരുന്നവരെ താഴെ നിന്ന് സഹായിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് മൂലം കിൻഡു വിമാനത്താവളം നേരത്തെയും വാർത്തകളിൽ ഇടംപിടിച്ചിട്ടുണ്ട്. എത്യോപ്യൻ എയർലൈൻസുമായി സഹകരിച്ച് ഈ മാസമാണ് എയർ കോംഗോ സർവീസ് ആരംഭിച്ചത്. വിമാനക്കമ്പനി ഈ സംഭവത്തിൽ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. വിമാനത്താവളത്തിലെ ഗ്രൗണ്ട് ഹാൻഡ്‌ലിംഗ് വിഭാഗത്തിന്റെ ഗുരുതരമായ വീഴ്ചയായാണ് ഇത് വിലയിരുത്തപ്പെടുന്നത്.
Desperate passengers were filmed jumping off an Air Congo Boeing 737-800 at Kindu Airport in the DRC after waiting hours for a staircase that never arrived. Suffering from extreme heat and discomfort inside the cabin, passengers decided to leap from the main door, approximately 5-6 feet high, onto the tarmac. While no serious injuries were reported, the video has gone viral, highlighting the severe lack of ground infrastructure at the airport.