ട്രംപിൻ്റെ പുതിയ ബോൾറൂം നിർമ്മാണം: വൈറ്റ് ഹൗസിൻ്റെ ഈസ്റ്റ് വിംഗ് പൊളിക്കൽ ആരംഭിച്ചു | White House

വൈറ്റ് ഹൗസിന്റെ പുതുക്കിപ്പണിതിട്ടില്ലാത്ത ചുരുക്കം ചില ഭാഗങ്ങളിൽ ഒന്നായിരുന്നു ഈസ്റ്റ് വിംഗ്.
ട്രംപിൻ്റെ പുതിയ ബോൾറൂം നിർമ്മാണം: വൈറ്റ് ഹൗസിൻ്റെ ഈസ്റ്റ് വിംഗ് പൊളിക്കൽ ആരംഭിച്ചു | White House
Published on

വാഷിങ്ടൺ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ 90,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള പുതിയ ബോൾറൂമിന്റെ നിർമ്മാണം തിങ്കളാഴ്ച ആരംഭിച്ചു. ഇതിന്റെ ഭാഗമായി വൈറ്റ് ഹൗസിന്റെ ഈസ്റ്റ് വിംഗ് പൊളിച്ചു തുടങ്ങി. ബോൾറൂം നിർമ്മാണം പൂർത്തിയാകുന്നതോടെ വൈറ്റ് ഹൗസിന്റെ വിസ്തൃതി ഇരട്ടിയാകുമെന്നും രൂപഭംഗി പൂർണ്ണമായും മാറുമെന്നും റിപ്പോർട്ടുകളുണ്ട്. വൈറ്റ് ഹൗസിന്റെ പുതുക്കിപ്പണിതിട്ടില്ലാത്ത ചുരുക്കം ചില ഭാഗങ്ങളിൽ ഒന്നായിരുന്നു ഈസ്റ്റ് വിംഗ്.(Demolition of the East Wing of the White House has begun)

ട്രംപ് നേരത്തെയും വൈറ്റ് ഹൗസിൽ മാറ്റങ്ങൾ വരുത്തിയിരുന്നു. ഓവൽ ഓഫീസും കാബിനറ്റ് റൂമും സ്വർണം കൊണ്ട് അലങ്കരിക്കുകയും റോസ് ഗാർഡൻ അദ്ദേഹത്തിന്റെ മാർ-എ-ലാഗോ റിസോർട്ട് പോലെ നവീകരിക്കുകയും ചെയ്തു. മുൻവശത്തും പിൻവശത്തും ഉയരമുള്ള കൊടിമരങ്ങളും സ്ഥാപിച്ചിട്ടുണ്ട്. മുകളിലത്തെ നിലയിലെ ലിവിംഗ് ക്വാർട്ടേഴ്‌സുകളിൽ മാറ്റങ്ങൾ വരുത്തുകയും കെന്നഡി സെന്ററിലെ നവീകരണത്തിന് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. പൊട്ടോമാക് നദിക്ക് കുറുകെ ഒരു ആർക്ക് ഡി ട്രയോംഫ് ശൈലിയിലുള്ള കമാനം നിർമ്മിക്കാനും പദ്ധതിയുണ്ട്.

ഈസ്റ്റ് വിംഗിന്റെ ചുവരുകൾ ഒരു വലിയ എക്‌സ്‌കവേറ്റർ ഉപയോഗിച്ച് പൊളിച്ചുമാറ്റുന്ന ജോലികളാണ് ആരംഭിച്ചത്. തൊഴിലാളികൾ ഗ്ലാസ്, ഇഷ്ടികകൾ, വയറുകൾ എന്നിവയുടെ കൂമ്പാരങ്ങൾ നീക്കം ചെയ്തു. വൈറ്റ് ഹൗസിന്റെ മറുവശത്ത്, ഒരു കോളേജ് ബേസ്ബോൾ ചാമ്പ്യൻഷിപ്പ് ടീമുമായി കൂടിക്കാഴ്ച നടത്തിയ ട്രംപ് ഇവരോടും നിർമ്മാണത്തെക്കുറിച്ച് സംസാരിച്ചു. പതിറ്റാണ്ടുകളിലെ ഏറ്റവും വലിയ വൈറ്റ് ഹൗസ് നവീകരണങ്ങളിൽ ഒന്നാണിതെന്നും പ്രസിഡന്റ് ഹാരി എസ്. ട്രൂമാൻ വെസ്റ്റ് വിംഗ് നിർമ്മിച്ചതിനുശേഷം ഇത്രയും വലിയ നിർമ്മാണ പ്രവർത്തനങ്ങൾ നടന്നിട്ടില്ലെന്നും ട്രംപ് പറഞ്ഞു.

200 മില്യൺ ഡോളർ ചിലവഴിക്കുന്ന ഈ ബോൾറൂം നിലവിലെ കെട്ടിടത്തെ ഒരു തരത്തിലും ബാധിക്കില്ലെന്നായിരുന്നു ട്രംപിന്റെ വാഗ്ദാനം. കഴിഞ്ഞ ആഴ്ച, ട്രംപ് കോർപ്പറേറ്റ് എക്സിക്യൂട്ടീവുകൾക്കൊപ്പം ഒരു അത്താഴവിരുന്ന് നടത്തിയപ്പോൾ അവർ ബോൾറൂമിന് പണം നൽകാൻ സമ്മതിച്ചു. സമ്പന്നർക്ക് പ്രസിഡന്റിനെ സ്വാധീനിക്കാനുള്ള മാർഗമായെന്ന് ഈ നടപടിക്ക് പിന്നാലെ വിമർശനമുയർന്നിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com