

ഹവാന: ക്യൂബയുടെ മുൻ ധനമന്ത്രിയായ അലജാൻഡ്രോ ഗിലിന് (Alejandro Gil) ചാരവൃത്തിക്ക് രാജ്യത്തെ പരമോന്നത കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. അടച്ചിട്ട കോടതിയിൽ നടന്ന വിചാരണയ്ക്ക് ശേഷമാണ് കഴിഞ്ഞ ദശകങ്ങളിലെ ഏറ്റവും ഉന്നതമായ ഉദ്യോഗസ്ഥൻ്റെ കേസിൽ ശിക്ഷ പ്രഖ്യാപിച്ചത്.
ചാരവൃത്തിക്ക് ജീവപര്യന്തം കൂടാതെ, കൈക്കൂലി, രേഖകളിൽ കൃത്രിമം കാണിക്കൽ, നികുതി വെട്ടിപ്പ് തുടങ്ങിയ അഴിമതി കുറ്റങ്ങൾക്ക് 20 വർഷം കൂടി തടവ് ശിക്ഷ ലഭിച്ചു. ഗിൽ തൻ്റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യുകയും വ്യക്തിപരമായ നേട്ടങ്ങൾക്കായി വിദേശ കമ്പനികളിൽ നിന്ന് പണം സ്വീകരിക്കുകയും പൊതു ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകുകയും ചെയ്തു എന്ന് കോടതി പറഞ്ഞു.
ഗിൽ താൻ കൈകാര്യം ചെയ്ത രഹസ്യ ഔദ്യോഗിക വിവരങ്ങൾ ശരിയായ നടപടിക്രമങ്ങൾ പാലിക്കാതെ മോഷ്ടിക്കുകയും, നശിപ്പിക്കുകയും, ഒടുവിൽ ശത്രുവിന്ല ഭ്യമാക്കുകയും ചെയ്തുവെന്നും കോടതി കൂട്ടിച്ചേർത്തു. 2018 മുതൽ 2024 വരെ ധനമന്ത്രിയായിരുന്ന ഗിൽ, പ്രസിഡൻ്റ് മിഗ്വൽ ഡിയാസ്-കാനലിൻ്റെ അടുത്ത വിശ്വസ്തനായിരുന്നു. 2024 ഫെബ്രുവരിയിൽ അദ്ദേഹത്തെ സ്ഥാനത്തുനിന്ന് നീക്കി. 61 വയസ്സുകാരനായ ഗിലിന് 10 ദിവസത്തിനകം ശിക്ഷക്കെതിരെ അപ്പീൽ നൽകാൻ അവകാശമുണ്ട്.
Cuba's Supreme Popular Tribunal sentenced former Economy Minister Alejandro Gil to life in prison for espionage following a closed-door trial, in one of the country's most high-profile cases in decades.