

ടോക്കിയോ: തായ്‌വാൻ വിഷയത്തിൽ ജപ്പാന്റെ നിലപാടിനെ തുടർന്നുള്ള നയതന്ത്ര തർക്കം രൂക്ഷമായതോടെ, ചൈനീസ് യാത്രക്കാർ ജപ്പാനിലേക്കുള്ള യാത്ര റദ്ദാക്കിയതായി റിപ്പോർട്ട്. വിസ നടപടികൾ നിർത്തിവെച്ചതായും സാംസ്കാരിക കൈമാറ്റങ്ങൾ തടഞ്ഞതായും റിപ്പോർട്ടുകളുണ്ട്.
ജപ്പാൻ പ്രധാനമന്ത്രി സാനേ തകൈച്ചി, ചൈന തായ്‌വാനെ ആക്രമിക്കാൻ ശ്രമിച്ചാൽ തൻ്റെ രാജ്യത്തിന് സൈനികമായി ഇടപെടേണ്ടി വരുമെന്ന് പ്രസ്താവിച്ചതാണ് ചൈനയെ പ്രകോപിപ്പിച്ചത്. ഇതിനെ തുടർന്ന് ചൈനീസ് സർക്കാർ ജപ്പാനിലേക്കുള്ള യാത്രക്കാർക്കും വിദ്യാർത്ഥികൾക്കും മുന്നറിയിപ്പ് നൽകിയിരുന്നു. ചൈനയിലെ മൂന്ന് സ്റ്റേറ്റ് കാരിയറുകൾ ഉൾപ്പെടെ കുറഞ്ഞത് ഏഴ് ചൈനീസ് എയർലൈനുകളെങ്കിലും ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാർക്ക് സൗജന്യ റദ്ദാക്കൽ വാഗ്ദാനം ചെയ്തു.
വിമാന യാത്രാ വിശകലന വിദഗ്ധനായ ഹാൻമിംഗ് ലി പറയുന്നതനുസരിച്ച്, നവംബർ 15 നും 17 നും ഇടയിൽ ഏകദേശം അഞ്ചു ലക്ഷം വിമാന യാത്രകൾ റദ്ദാക്കിയതായാണ് കണക്ക്. ജപ്പാനിലെ രണ്ടാമത്തെ വലിയ വിനോദസഞ്ചാരികളുടെ ഉറവിടമാണ് ചൈന. ഈ നടപടിയെ തുടർന്ന് ജാപ്പനീസ് റീട്ടെയിൽ, യാത്രാ കമ്പനികളുടെ ഓഹരികൾ തിങ്കളാഴ്ച ഇടിഞ്ഞു. എങ്കിലും, മൊത്തത്തിലുള്ള ആഭ്യന്തര, അന്താരാഷ്ട്ര വിപണിയുമായി താരതമ്യം ചെയ്യുമ്പോൾ സിനോ-ജാപ്പാൻ വിപണി ചെറുതായതിനാൽ ചൈനയുടെ ആഭ്യന്തര വ്യവസായത്തിന് ഇത് കാര്യമായ നഷ്ടമുണ്ടാക്കില്ല.
വിസ നടപടികൾ നിർത്തിവെച്ചതിനു പുറമെ, ചൈനയിൽ നടക്കാനിരുന്ന രണ്ട് ജാപ്പനീസ് സിനിമകളുടെ പ്രദർശനം അനിശ്ചിതമായി മാറ്റിവെച്ചു. തകൈച്ചിയോടുള്ള "ശക്തമായ അതൃപ്തി" കാരണം, റിലീസ് ചെയ്ത ഡെമോൺ സ്ലേയർ എന്ന ജാപ്പനീസ് സിനിമയുടെ ബോക്സ് ഓഫീസ് വിൽപ്പനയും കുറഞ്ഞതായി സ്റ്റേറ്റ് ബ്രോഡ്കാസ്റ്റർ സിസിടിവി റിപ്പോർട്ട് ചെയ്തു.
Chinese travelers are estimated to have cancelled over 500,000 flights to Japan amid escalating diplomatic tensions sparked by Japanese Prime Minister Sanae Takaichi's statement suggesting potential military involvement if China invades Taiwan.