

സിയോൾ: ചൈനയും ജപ്പാനും തമ്മിലുള്ള നയതന്ത്ര തർക്കങ്ങൾ രൂക്ഷമായതോടെ, ചൈനീസ് ക്രൂയിസ് ഓപ്പറേറ്റർമാർ ജപ്പാനിലെ തുറമുഖങ്ങൾ ഒഴിവാക്കാൻ ശ്രമിക്കുന്നതായി റിപ്പോർട്ട്. ഇത് ദക്ഷിണ കൊറിയയിലേക്കുള്ള (South Korea) വിനോദസഞ്ചാര ആവശ്യകത വർദ്ധിപ്പിക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട്. അടുത്തിടെ ജപ്പാൻ്റെ പ്രധാനമന്ത്രി നടത്തിയ ചില പരാമർശങ്ങളാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള നിലവിലെ സംഘർഷങ്ങൾക്ക് വഴിവച്ചത്. തായ്‌വാനിലെ ചൈനീസ് ആക്രമണം ജപ്പാന് ഭീഷണിയായെങ്കിൽ അതിനെതിരെ ജപ്പാൻ പ്രതികരിക്കുമെന്നായിരുന്നു ജപ്പാൻ പ്രധാനമന്ത്രിയുടെ പരാമർശം.
ദക്ഷിണ കൊറിയയിലെ വിനോദസഞ്ചാര ദ്വീപായ ജെജുവിനും ജപ്പാനിലേക്കും യാത്ര ചെയ്തിരുന്ന ചൈനീസ് ക്രൂയിസ് കപ്പലായ അഡോറ മാജിക് സിറ്റിയുടെ ഡിസംബറിലെ സമയക്രമങ്ങളിലും റൂട്ടുകളിലും മാറ്റം വരുത്തിയിട്ടുണ്ട്. ഫുകുവോക്ക, സസെബോ, നാഗസാക്കി തുടങ്ങിയ ജാപ്പനീസ് തുറമുഖങ്ങൾ ഒഴിവാക്കി, പകരം ജെജുവിലെ യാത്രാ സമയം 31 മുതൽ 57 മണിക്കൂർ വരെയായി വർദ്ധിപ്പിച്ചു. ജപ്പാനുമായുള്ള ബന്ധത്തിലെ ഈ വഷളായ അവസ്ഥ ദക്ഷിണ കൊറിയയ്ക്ക് വ്യക്തമായി പ്രയോജനകരമാകുമെന്നാണ് റിപ്പോർട്ടുകൾ.
ചൈനീസ് യാത്രക്കാർ ജപ്പാനിൽ നിന്ന് വിട്ടുനിൽക്കാൻ ആഗ്രഹിക്കുന്നതിൻ്റെ ഫലമായി, ഓൺലൈൻ ട്രാവൽ ഏജൻസി ക്യൂനാറിൻ്റെ കണക്കനുസരിച്ച്, വിദേശ വിമാന ടിക്കറ്റ് ബുക്കിംഗിൽ ദക്ഷിണ കൊറിയ ഇപ്പോൾ ചൈനീസ് യാത്രക്കാർക്ക് ഏറ്റവും പ്രിയപ്പെട്ട സ്ഥലമായി മാറിയിരിക്കുന്നു. ഇത് ദക്ഷിണ കൊറിയൻ യാത്രാ, ടൂറിസം അനുബന്ധ ഓഹരികളുടെ വില വർധിക്കാൻ കാരണമായിട്ടുണ്ട്. ദ്വീപിൽ ഹോട്ടലും കാസിനോയുമുള്ള ലോട്ടെ ടൂർ ഡെവലപ്‌മെൻ്റ് പോലുള്ള കമ്പനികളുടെ ഓഹരികൾ 20% അധികമാണ് ഉയർന്നത്.
Chinese cruise operators are actively seeking to avoid Japanese ports amid an escalating diplomatic dispute between Beijing and Tokyo, a move expected to significantly boost tourism in South Korea