

ബീജിംഗ്: തായ്‌വാനുമായി ബന്ധപ്പെട്ട് ജപ്പാൻ പ്രധാനമന്ത്രി സാനെ ടകായിച്ചി (Sanae Takaichi) നടത്തിയ പരാമർശങ്ങൾ പിൻവലിക്കണമെന്ന് ചൈന വീണ്ടും ആവശ്യപ്പെട്ടു. ജനാധിപത്യ ഭരണകൂടമുള്ള തായ്‌വാനെതിരെ ഒരു ആക്രമണം ഉണ്ടായാൽ അത് ജപ്പാൻ്റെ നിലനിൽപ്പിന് തന്നെയുള്ള ഭീഷണിയായി കണക്കാക്കും എന്ന് ഒരു മാസം മുമ്പാണ് ടകായിച്ചി പ്രസ്താവിച്ചത്.
തായ്‌വാനുമായി ബന്ധപ്പെട്ട് ജപ്പാൻ്റെ ഭാഗത്തു നിന്ന് ഉണ്ടാകുന്ന ഇത്തരം പ്രസ്താവനകളെ ചൈന ശക്തമായി എതിർക്കുന്നു എന്ന് ചൈനീസ് വിദേശകാര്യ വക്താവ് ഗു ഷിയാകുൻ പതിവ് പത്രസമ്മേളനത്തിൽ പറഞ്ഞു. ടകായിച്ചിയുടെ പരാമർശത്തിന് ശേഷം ചൈനയും ജപ്പാനും തമ്മിലുള്ള നയതന്ത്ര ബന്ധം വർഷങ്ങളിലെ ഏറ്റവും വഷളായ നിലയിലാണ്.
തായ്‌വാനെ ചൈന ആക്രമിക്കുന്ന ഒരു സാങ്കൽപ്പിക സാഹചര്യത്തിൽ ജപ്പാൻ സൈനികമായി പ്രതികരിക്കാൻ സാധ്യതയുണ്ടെന്ന് ടകായിച്ചി സൂചന നൽകിയിരുന്നു. തായ്‌വാൻ വിഷയത്തിലുള്ള ജപ്പാൻ്റെ നിലപാടുകൾ 'പല്ല് തേയ്ക്കുന്ന പേസ്റ്റ് ഞെക്കി പുറത്തെടുക്കുന്നതു പോലെ' ഒളിച്ചും പാത്തും ഉള്ളതാണെന്നും ഇതിനെ ശക്തമായി എതിർക്കുന്നതായും ചൈനീസ് വക്താവ് കൂട്ടിച്ചേർത്തു.
China has reiterated its demand that Japanese Prime Minister Sanae Takaichi retract her recent remarks concerning Taiwan. More than a month ago, Takaichi suggested that a hypothetical Chinese attack on the democratically governed island could be considered an existential threat to Japan, potentially triggering a military response from Tokyo.