

ബീജിംഗ്: ജപ്പാനുമായുള്ള തർക്കം ഐക്യരാഷ്ട്രസഭയിലേക്ക് എത്തിച്ച് ചൈന. തായ്‌വാൻ വിഷയത്തിൽ ജപ്പാൻ സായുധ ഇടപെടൽ നടത്താൻ ശ്രമിക്കുന്നത് ഭീഷണിയാണെന്ന് ചൈന ഐക്യരാഷ്ട്രസഭയിയിൽ ആരോപിച്ചു. ഈ രണ്ടാഴ്ചത്തെ തർക്കത്തിൽ ചൈന ഒരു ഉന്നത ഉദ്യോഗസ്ഥൻ വഴി നടത്തുന്ന ഏറ്റവും ശക്തമായ പ്രതികരണമാണിത്.
തായ്‌വാനിലെ ചൈനീസ് ആക്രമണം ജപ്പാൻ്റെ നിലനിൽപ്പിന് ഭീഷണിയാണെന്നും അത് സൈനിക പ്രതികരണത്തിന് കാരണമായേക്കാമെന്നും ജപ്പാൻ പ്രധാനമന്ത്രി സനേ തകൈച്ചി നടത്തിയ പ്രസ്താവന അന്താരാഷ്ട്ര നിയമങ്ങളുടെയും നയതന്ത്ര മാനദണ്ഡങ്ങളുടെയും ഗുരുതരമായ ലംഘനമാണെന്ന് യുഎൻ സെക്രട്ടറി ജനറൽ അൻ്റോണിയോ ഗുട്ടെറസിന് അയച്ച കത്തിൽ ചൈനയുടെ യുഎൻ അംബാസഡർ ഫു കോങ് (Fu Cong) പറഞ്ഞു.
"ഇരു കടലിടുക്കുകളിലെയും സാഹചര്യത്തിൽ സായുധ ഇടപെടൽ നടത്താൻ ജപ്പാൻ ധൈര്യപ്പെട്ടാൽ, അത് ഒരു ആക്രമണ നടപടിയായി കണക്കാക്കും," ഫു കോങ് എഴുതി. അങ്ങനെ സംഭവിച്ചാൽ, യുഎൻ ചാർട്ടർ പ്രകാരവും അന്താരാഷ്ട്ര നിയമപ്രകാരവും ചൈന തൻ്റെ 'സ്വയം പ്രതിരോധത്തിനുള്ള അവകാശം' ഉറച്ചു വിനിയോഗിക്കുമെന്നും പരമാധികാരവും പ്രദേശിക അഖണ്ഡതയും സംരക്ഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ തർക്കത്തെ തുടർന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര സഹകരണം "ഗുരുതരമായി തകർന്നിരിക്കുന്നു" എന്നും റിപ്പോർട്ടുകളുണ്ട്.
China escalated its widening diplomatic spat with Japan by sending a letter to the UN Secretary-General, accusing Tokyo of threatening "an armed intervention" over Taiwan and vowing to use its "right of self-defence" under the UN Charter if Japan acts.