സ്വര്‍ണ ടോയ്‌ലെറ്റ് മോഷ്ടിച്ച് വില്‍ക്കാന്‍ ശ്രമം ; ഒടുവിൽ കോടീശ്വരനെ കുറ്റവിമുക്തനാക്കി കോടതി|Robbery case

ഇംഗ്ലണ്ടിലെ ബെര്‍ക്ക്‌ഷെയറിലെ വിങ്ക്ഫീല്‍ഡ് സ്വദേശിയായ ഫ്രെഡ് ഡോയെയാണ് കോടതി വെറുതെ വിട്ടത്.
robbery case
Published on

ഒക്‌സ്‌ഫോര്‍ഡ്: ഇംഗ്ലണ്ടിലെ ബ്ലെന്‍ഹെയിം കൊട്ടാരത്തില്‍ നിന്ന് സ്വര്‍ണ ടോയ്‌ലറ്റ് മോഷ്ടിച്ച് വില്‍ക്കാന്‍ ശ്രമിച്ച കേസില്‍ കോടീശ്വരനെ കുറ്റവിമുക്തനാക്കി കോടതി. ഇംഗ്ലണ്ടിലെ ബെര്‍ക്ക്‌ഷെയറിലെ വിങ്ക്ഫീല്‍ഡ് സ്വദേശിയായ ഫ്രെഡ് ഡോയെയാണ് കോടതി വെറുതെ വിട്ടത്. മോഷ്ടാക്കള്‍ ഫ്രെഡിനെ കേസില്‍ കുടുക്കുകയായിരുന്നുവെന്ന് കണ്ടെത്തലിനെ തുടര്‍ന്നാണ് തീരുമാനം. ഒക്‌സ്‌ഫോര്‍ഡ് ക്രൗണ്‍ കോടതിയാണ് ഫ്രെഡ് ഡോയുടെ ശിക്ഷ റദ്ദാക്കിയത്.

ഇറ്റാലിയന്‍ ആര്‍ട്ടിസ്റ്റായ മൗറിസിയോ കറ്റേലന്‍ ആണ് 'അമേരിക്ക' എന്ന് പേരുള്ള 18-കാരറ്റ് സ്വര്‍ണത്തില്‍ തീര്‍ത്ത ടോയ്‌ലെറ്റിന്റെ സ്രഷ്ടാവ്. ന്യൂയോര്‍ക്കിലെ സോളമന്‍ ആര്‍ ഗഗ്ഗന്‍ഹെയിം മ്യൂസിയത്തിനായി 2016-ലാണ് സ്വര്‍ണ ടോയ്‌ലറ്റ് നിര്‍മ്മിക്കപ്പെട്ടത്.മ്യൂസിയത്തിലെ സന്ദര്‍ശകര്‍ക്കായുളള ശൗചാലയത്തിലാണ് സ്വര്‍ണ ടോയ്‌ലറ്റും സ്ഥാപിച്ചത്. ഇതിനു പുറത്ത് ഒരു സെക്യൂരിറ്റി ഗാര്‍ഡിനെയും നിര്‍ത്തിയിരുന്നു.

ലക്ഷക്കണക്കിന് ജനങ്ങളാണ് സ്വര്‍ണ ടോയ്‌ലെറ്റില്‍ പോകാനായി വരിനിന്നിരുന്നതെന്ന് മ്യൂസിയം അധികൃതര്‍ പറയുന്നു. 103 കിലോ തൂക്കംവരുന്ന ടോയ്‌ലെറ്റിന് അത് മോഷ്ടിക്കപ്പെട്ട സമയത്ത് നാലുമില്യണ്‍ ഡോളറായിരുന്നു മൂല്യം.2019 സെപ്റ്റംബറിലാണ് മോഷ്ടിച്ച കാറുകളില്‍ എത്തിയ അഞ്ചുപേര്‍ ഇംഗ്ലണ്ടിലെ ബ്ലെന്‍ഹെയിം കൊട്ടാരത്തില്‍ അതിക്രമിച്ചുകയറി പ്രദര്‍ശനത്തിന് വെച്ചിരുന്ന സ്വര്‍ണ ടോയ്‌ലെറ്റ് മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു. സംഭവത്തില്‍ ജോണ്‍സ്, ബോറ ഗുക്കക്, ജെയിംസ് ഷീന്‍ എന്നീ മോഷ്ടാക്കള്‍ക്കൊപ്പമാണ് ഫ്രെഡ് ഡോയും പിടിയിലായത്.

ടോയ്‌ലറ്റ് മോഷണത്തിനു പിന്നാലെ ജെയിംസ് ഷീന്‍ ഫ്രെഡിനെ ബന്ധപ്പെട്ട് സ്വര്‍ണം വില്‍ക്കുന്നതിനെക്കുറിച്ച് സംസാരിച്ചിരുന്നു. സ്വര്‍ണം രണ്ടുമിനിറ്റില്‍ വിറ്റുതരാം എന്ന് ഫ്രെഡ് ഇവരോട് പറഞ്ഞു. ഫ്രെഡിന് കോടതി 21 മാസം തടവുശിക്ഷയായിരുന്നു വിധിച്ചത്.

എന്നാല്‍ പിന്നീട്, തനിക്ക് മോഷ്ടാക്കളെ മുന്‍പരിചയം ഇല്ലെന്നതും നേരത്തെ ഇത്തരത്തിലുള്ള ഒരു കേസിലും ഇയാള്‍ ഉള്‍പെട്ടിട്ടില്ല എന്നതും കോടതിയില്‍ ബോധിപ്പിക്കാന്‍ ഫ്രെഡിന് കഴിഞ്ഞു. ന്റെ നല്ല സ്വഭാവവും വ്യാപാരത്തിലെ ബന്ധങ്ങളും ഉപയോഗിക്കാന്‍ മോഷ്ടാക്കള്‍ ശ്രമിച്ചുവെന്നും താന്‍ അവരുടെ കെണിയില്‍ പെട്ടുപോവുകയായിരുന്നുവെന്നും ഫ്രെഡ് കോടതിയെ ധരിപ്പിച്ചു.ഫ്രെഡിന്റെ വാദങ്ങളില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കോടതി ഇയാളെ കുറ്റവിമുക്തനാക്കുകയായിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com