

ടോക്കിയോ: വടക്കൻ ജപ്പാനിലെ കിഴക്കൻ ഹൊക്കൈഡോയിൽ 5.9 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പം അനുഭവപ്പെട്ടു. ഉച്ചയ്ക്ക് 1:40 ന് ഉണ്ടായ ഭൂകമ്പം കാരണം ആളുകൾ വീടുകളിൽ നിന്ന് പുറത്തേക്ക് ഓടി പരിഭ്രാന്തരായി. ഭൂകമ്പത്തിൽ ആർക്കും ജീവഹാനിയോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അധികൃതർ സ്ഥിരീകരിച്ചു.
ജപ്പാൻ കാലാവസ്ഥാ ഏജൻസിയുടെ റിപ്പോർട്ട് പ്രകാരം, നെമുറോ പെനിൻസുലയുടെ തെക്കുകിഴക്കായി ഏകദേശം 40 കിലോമീറ്റർ താഴ്ചയിലാണ് ഭൂകമ്പത്തിൻ്റെ പ്രഭവകേന്ദ്രം.റിക്ടർ സ്കെയിലിൽ 5.9 തീവ്രത രേഖപ്പെടുത്തി. ജാപ്പനീസ് റിക്ടർ സ്കെയിലിൽ ഇത് ലെവൽ ഏഴിൽ ഉൾപ്പെടുന്നതാണ്.സംഭവത്തിൽ വലിയ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.സുനാമി ഭീഷണിയില്ലെന്ന് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.ഭൂകമ്പത്തിന് ശേഷം അഗ്നിശമന, ദുരന്ത നിവാരണ ഏജൻസി അടിയന്തര മുന്നറിയിപ്പ് നൽകി.
ഭൂകമ്പ സാധ്യത കൂടാൻ കാരണം
ഭൂമിയുടെ ഉപരിതലത്തിനടിയിൽ നിരന്തരം ചലിക്കുന്ന നിരവധി വലിയ ടെക്റ്റോണിക് പ്ലേറ്റുകൾ (ഭൗമോപരിതലത്തിന് താഴെയുള്ള പാറകളുൾപ്പെടെയുള്ള ഭീമാകാരമായ പാളികൾ) ഉണ്ട്. ജപ്പാൻ, ഇന്തോനേഷ്യ, നേപ്പാൾ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങൾ ഈ ഭൂമിശാസ്ത്ര പ്രവർത്തന മേഖലയിലാണ് വരുന്നത്. ടെക്റ്റോണിക് പ്ലേറ്റുകളുടെ സ്ഥാനചലനം കാരണം ഈ പ്രദേശങ്ങളിൽ പലപ്പോഴും ഭൂകമ്പങ്ങൾ, അഗ്നിപർവ്വത സ്ഫോടനങ്ങൾ, സുനാമികൾ എന്നിവ അനുഭവപ്പെടാറുണ്ട്.