13 വർഷത്തെ ആത്മബന്ധം: പെണ്‍സിംഹം വേട്ടയാടിയ മൃഗത്തിന്റെ മാംസകഷണം ചുട്ടുതിന്ന് യുവാവ്

13 വർഷത്തെ ആത്മബന്ധം: പെണ്‍സിംഹം വേട്ടയാടിയ മൃഗത്തിന്റെ മാംസകഷണം ചുട്ടുതിന്ന് യുവാവ്
Published on

ബോട്‌സ്വാന: മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള ആഴത്തിലുള്ള സ്നേഹബന്ധത്തിന് ഉത്തമ ഉദാഹരണമാണ് ബോട്‌സ്വാനയിലെ കെയർടേക്കറായ ഗ്രൂണറും അദ്ദേഹം വളർത്തുന്ന പെൺസിംഹി സിഗ്രയും തമ്മിലുള്ള അടുപ്പം. വന്യജീവികളുമായി അടുത്തിടപഴകുക എളുപ്പമല്ലെങ്കിലും, വന്യജീവി സങ്കേതങ്ങളിൽ വളരുന്ന മൃഗങ്ങൾക്ക് തങ്ങളെ പരിചരിക്കുന്നവരോട് പ്രത്യേക വാത്സല്യമുണ്ടാകും.

സിഗ്രയും ഗ്രൂണറും

കലഹാരി മേഖലയിലെ ഒരു വന്യജീവി സങ്കേതത്തിലാണ് പെൺസിംഹമായ സിഗ്ര താമസിക്കുന്നത്.കഴിഞ്ഞ 13 വർഷമായി ഗ്രൂണറാണ് സിഗ്രയെ പരിചരിച്ചുവരുന്നത്. 13 വർഷം മുൻപ് ഗ്രൂണർ പാൽ കൊടുത്ത് വളർത്തിയെടുത്ത സിംഹമാണ് സിഗ്ര.ഇരുവരും തമ്മിലുള്ള സ്നേഹബന്ധം വ്യക്തമാക്കുന്ന ഒരു വീഡിയോ അടുത്തിടെ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

ഭക്ഷണത്തോടുള്ള ഇഷ്ടം

സിഗ്രയ്ക്കായുള്ള ഗ്രൂണറുടെ സ്നേഹപരമായ കരുതലും വീഡിയോയിൽ കാണാം.ഗ്രൂണർ വേട്ടയാടിയ മൃഗത്തിൻ്റെ മാംസത്തിൻ്റെ ഒരു ചെറിയ കഷ്ണം സിഗ്രയ്ക്കായി മാറ്റിവെക്കുന്നു. ഈ മാംസം അദ്ദേഹം വെയിലത്ത് ഉണക്കിയ ശേഷം ചുട്ടെടുത്താണ് നൽകിയത്. എന്നാൽ, വേവിച്ച മാംസം സിഗ്ര കഴിച്ചില്ല. അവൾക്ക് പച്ചമാംസത്തോടാണ് കൂടുതൽ താത്പര്യമെന്ന് ഗ്രൂണർ പറയുന്നു.

അരുമകളെപ്പോലെ വന്യമൃഗങ്ങളെ പരിചരിക്കുന്ന കെയർടേക്കർമാരും അവരെ അനുസരിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന മൃഗങ്ങളും തമ്മിലുള്ള ഈ ആത്മബന്ധം പലപ്പോഴും സോഷ്യൽ മീഡിയയിൽ അത്ഭുതമാകാറുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com