ചെന്നൈ: തമിഴ്നാട്ടിലെ വിഴുപുരം ജില്ലയിലെ സർക്കാർ സ്കൂളിൽ അധ്യാപകൻ ചൂരൽ കൊണ്ടു പലതവണ തലയ്ക്കടിച്ചതിനെ തുടർന്ന് ആറാം ക്ലാസുകാരന്റെ തലയോട്ടിക്കും ഞരമ്പുകൾക്കും ഗുരുതരമായി ക്ഷതമേറ്റു. കുട്ടിയെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കി.
വില്ലുപുരം ജില്ലയിലെ വി. അക്രം ഗവൺമെന്റ് ഹൈസ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയെ ഫിസിക്കൽ എഡ്യൂക്കേഷൻ (പിടി) അധ്യാപകൻ ക്രൂരമായി മർദ്ദിച്ചത്. കുട്ടിയുടെ തല രണ്ടായി പിളർന്നു. തലയ്ക്ക് ഗുരുതരമായ പരിക്കുകൾക്ക് പുറമേ, കുട്ടിയുടെ വയറ്റിൽ നിരവധി തുന്നലുകൾ ഉണ്ട്. ശസ്ത്രക്രിയയ്ക്ക് വിധേയനായിട്ടും വിദ്യാർത്ഥിയുടെ നില ഇപ്പോഴും ഗുരുതരമാണെന്നാണ് റിപ്പോർട്ട്. ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള കുട്ടിയുടെ തലയ്ക്ക് പരിക്കേറ്റതിന്റെ ഫോട്ടോ വൈറലായതോടെ ഇത് ആളുകൾക്കിടയിലും സാമൂഹിക പ്രവർത്തകരിലും വ്യാപകമായ രോഷത്തിന് ഇടയാക്കി. പലരും സോഷ്യൽ മീഡിയയിൽ പ്രതികരണങ്ങളുമായെത്തി.
ദലിത് ബാലനെ മർദിച്ച കായികാധ്യാപകനെ സസ്പെൻഡ് ചെയ്തു. ഇയാൾക്കെതിരെ പട്ടികജാതി, പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) നിയമപ്രകാരം പൊലീസ് കേസെടുത്തു.