
ഹരിയാന: പാകിസ്ഥാന്‍ വേണ്ടി ചാരവൃത്തി നടത്തിയതിന് രഹസ്യാന്വേഷണ വിഭാഗം അറസ്റ്റ് ചെയ്ത ജ്യോതി മൽഹോത്രയെ സംബന്ധിച്ച ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ട് ഹരിയാന പോലീസ്(Pakistan espionage case). അന്വേഷണത്തിൽ ജ്യോതി പലതവണ പാകിസ്ഥാനിലും ഒരു തവണ ചൈനയിലും സന്ദർശിച്ചിട്ടുണ്ടെന്ന് കണ്ടെത്തി.
ന്യൂഡൽഹിയിലെ പാകിസ്ഥാൻ ഹൈക്കമ്മീഷനിലെ ജീവനക്കാരനായ എഹ്‌സാൻ-ഉർ-റഹീം എന്ന ഡാനിഷ് ഉൾപ്പെടെയുള്ള പാകിസ്ഥാൻ ഇന്റലിജൻസ് ഓപ്പറേറ്റീവുകളുമായി (പിഐഒ) അവർ പതിവായി ബന്ധപ്പെട്ടിരുന്നുവെന്നും ഇന്ത്യയെ സംബന്ധിച്ച നിർണ്ണായക വിവരങ്ങൾ ഇവർ പങ്കുവച്ചതായും ഹിസാർ പോലീസ് സൂപ്രണ്ട് (എസ്പി) ശശാങ്ക് കുമാർ സാവൻ പത്രസമ്മേളനത്തിൽ വ്യക്തമാക്കി.
മാത്രമല്ല; ഡാനിഷ് അവരുടെ ഹാൻഡ്‌ലറായി പ്രവർത്തിച്ചു. ഷാക്കിർ, റാണ ഷഹബാസ് എന്നിവരുൾപ്പെടെയുള്ള മറ്റ് പാകിസ്ഥാൻ ഇന്റലിജൻസ് ഓപ്പറേറ്റീവുകൾക്ക് അവരെ പരിചയപ്പെടുത്തി കൊടുക്കുകയും ചെയ്തതായി അദ്ദേഹം കൂട്ടി ചേർത്തു.
"അവരുടെ യാത്രാ രീതികൾ അവളുടെ പ്രഖ്യാപിത വരുമാനവുമായി പൊരുത്തപ്പെടുന്നില്ല. സ്പോൺസർ ചെയ്ത യാത്രകളിലാണ് അവർ പാകിസ്ഥാൻ സന്ദർശിച്ചത്. പഹൽഗാം ആക്രമണത്തിന് തൊട്ടുമുമ്പ് അവർ അവിടെ ഉണ്ടായിരുന്നു. സാധ്യമായ ബന്ധങ്ങൾ ഞങ്ങൾ അന്വേഷിക്കുന്നു." - എസ്പി സാവാൻ പറഞ്ഞു