

ബമാകോ: കിഴക്കൻ മാലിയിലെ സ്വർണ്ണ ഖനി തകർന്നുണ്ടായ അപകടത്തിൽ മരണം 42 ആയി(Mine Accident). അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റിരുന്നു. കെനീബ ജില്ലയിലെ ദാബിയ കമ്യൂണിലെ ബിലാലി കോട്ടോയിൽ ശനിയാഴ്ചയാണ് സംഭവം നടന്നത്.
ആഫ്രിക്കയിലെ പ്രധാന സ്വർണ ഉൽപാദക രാജ്യങ്ങളിലൊന്നാണ് മാലി. ഇവിടുത്തെ ഏറ്റവും മൂല്യവത്തായ കയറ്റുമതിയാണ് സ്വർണം. 20 ലക്ഷത്തിലധികം ആളുകളാണ് മാലിയിൽ ഖനനമേഖലയിൽ ജോലി ചെയ്യുന്നത്. 2024 ജനുവരിയിൽ, തലസ്ഥാനമായ ബമാകോയ്ക്ക് സമീപമുള്ള ഒരു ഖനി അപകടത്തിൽ 70 ൽ അധികം പേർ മരണപ്പെട്ടിരുന്നു.