തിരുവനന്തപുരം: ശബരിമല ആഗോള അയ്യപ്പ സംഗമത്തിന്റെ പേരിൽ നടന്നത് വൻ കൊള്ളയാണെന്ന് കെ. മുരളീധരൻ (K Muraleedharan Vattiyoorkavu). ശബരിമലയിലെ സ്വർണ്ണമടക്കമുള്ളവ മോഷ്ടിക്കപ്പെട്ടുവെന്നും വിഗ്രഹം സ്വർണ്ണമല്ലാത്തതുകൊണ്ട് മാത്രമാണ് അത് ബാക്കിയായതെന്നും അദ്ദേഹം പരിഹസിച്ചു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അയ്യപ്പ സംഗമത്തിനായി 500 കട്ടിലുകൾ വാങ്ങിയെന്ന കണക്കിനെ മുരളീധരൻ ചോദ്യം ചെയ്തു. സംഗമത്തിന് എത്തുന്നവർ കിടന്നുറങ്ങാനാണോ...