

ബെംഗളൂരു: വിജയ് ഹസാരെ ട്രോഫി (Vijay Hazare Trophy) ക്വാർട്ടർ ഫൈനലിൽ കർണാടകയ്‌ക്കെതിരെ മുംബൈയ്ക്ക് ഭേദപ്പെട്ട സ്‌കോർ. ഒരു ഘട്ടത്തിൽ 60 റൺസിന് 4 വിക്കറ്റ് എന്ന നിലയിൽ തകർച്ചയിലായിരുന്ന മുംബൈയെ ഷംസ് മുലാനിയുടെ തകർപ്പൻ ബാറ്റിംഗാണ് (86) രക്ഷിച്ചത്. നിശ്ചിത 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 254 റൺസാണ് മുംബൈ അടിച്ചെടുത്തത്. മറുപടി ബാറ്റിംഗിൽ കർണാടക ശക്തമായ തുടക്കമാണ് നൽകിയിരിക്കുന്നത്.
മധ്യനിരയിൽ ഷംസ് മുലാനിക്ക് കൂട്ടായി സിദ്ധേഷ് ലാഡ് (38) മികച്ച പിന്തുണ നൽകി. ഇരുവരും ചേർന്ന് പടുത്തുയർത്തിയ 76 റൺസ് കൂട്ടുകെട്ടാണ് മത്സരത്തിലേക്ക് മുംബൈയെ തിരിച്ചുകൊണ്ടുവന്നത്. അവസാന ഓവറുകളിൽ സായ്‌രാജ് പാട്ടീൽ (33*) നടത്തിയ പ്രകടനം മുംബൈ സ്കോർ 250 കടത്തി. കർണാടകയ്ക്കായി വിദ്യാധർ പാട്ടീൽ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. മറ്റൊരു ക്വാർട്ടറിൽ സൗരാഷ്ട്രയ്‌ക്കെതിരെ ഉത്തർപ്രദേശ് 310 റൺസ് നേടി കൂറ്റൻ സ്കോർ പടുത്തുയർത്തിയിട്ടുണ്ട്.
Mumbai recovered from a shaky start of 60/4 to post a competitive total of 254/8 against Karnataka in the Vijay Hazare Trophy quarter-final. Shams Mulani led the fightback with a crucial 86, well-supported by Siddhesh Lad (38) and Sairaj Patil (33*). Karnataka has begun their chase strongly, while in another match, Uttar Pradesh set a massive target of 311 against Saurashtra.