
കറാച്ചി: പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ഏഷ്യാ കപ്പിനുള്ള 17 അംഗ ടീമിനെ പ്രഖ്യാപിച്ചു. മുൻ നായകനും പ്രധാന താരവുമായ ബാബർ അസവും, സ്ഥിരം ഓപ്പണർ മുഹമ്മദ് റിസ്വാനും ടീമിൽ ഇടമില്ല. പ്രഖ്യാപനം വന്ന ഉടൻ തന്നെ ആരാധകർ സോഷ്യൽ മീഡിയയിലൂടെ ശക്തമായ പ്രതികരണവുമായെത്തി. ടീമിന്റെ മുഖ്യ സ്‌കോറർമാരെ ഒഴിവാക്കിയ തീരുമാനം വലിയ വിമർശനങ്ങൾക്കും ഇടയാക്കി.
എന്നാൽ, പുതിയ താരങ്ങൾക്ക് കൂടുതൽ അവസരം നൽകാൻ വേണ്ടിയാണ് ടീമിൽ മാറ്റങ്ങൾ വരുത്തിയതെന്നു തിരഞ്ഞെടുപ്പ് സമിതി വ്യക്തമാക്കി. യുവതാരങ്ങളുടെ പ്രകടനം മുൻനിർത്തിയാണ് വരാനിരിക്കുന്ന ഏഷ്യാ കപ്പിനായി പുതിയ സംഘത്തെ തെരഞ്ഞെടുത്തതെന്നും സമിതി അറിയിച്ചു.
പാകിസ്ഥാൻ ടീമിലെ പ്രധാന താരങ്ങളുടെ ഒഴിവാക്കലോടെ ടൂർണമെന്റിൽ അവരുടെ പ്രകടനത്തെക്കുറിച്ച് വലിയ ആശങ്കകളാണ് ഉയരുന്നത്. പരിചയസമ്പന്നരായ ബാബർ അസവും റിസ്വാനും ഇല്ലാത്തത് ടീമിന്റെ ബാറ്റിംഗ് നിരയെ ദുര്‍ബലമാക്കുമെന്നും അത് വലിയ അപകടമായി മാറുമെന്നുമാണ് ക്രിക്കറ്റ് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്.