

വെല്ലിംഗ്ടൺ: ന്യൂസീലൻഡ് ക്രിക്കറ്റിലെ ഓൾറൗണ്ടർ ഡഗ് ബ്രേസ്‌വെൽ (Doug Bracewell) അന്താരാഷ്ട്ര-ആഭ്യന്തര ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിച്ചു. തന്റെ 18 വർഷത്തെ കരിയറിൽ ന്യൂസീലൻഡ് ടീമിനായി നിരവധി നിർണ്ണായക വിജയങ്ങളിൽ പങ്കാളിയായ ബ്രേസ്‌വെൽ, പരിക്കുകളെ തുടർന്നാണ് 35-ാം വയസ്സിൽ പാഡ് അഴിക്കാൻ തീരുമാനിച്ചത്. 2011-ൽ ഓസ്‌ട്രേലിയക്കെതിരെ ഹോബാർട്ടിൽ നടന്ന ടെസ്റ്റ് മത്സരത്തിൽ 40 റൺസിന് 6 വിക്കറ്റ് വീഴ്ത്തി ന്യൂസീലൻഡിന് 7 റൺസിന്റെ ഐതിഹാസിക വിജയം സമ്മാനിച്ചതോടെയാണ് അദ്ദേഹം ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായത്.
ന്യൂസീലൻഡ് ദേശീയ ടീമിനായി 69 മത്സരങ്ങളിൽ നിന്നായി 120 വിക്കറ്റുകളും 915 റൺസും അദ്ദേഹം നേടിയിട്ടുണ്ട്. ടെസ്റ്റ് ക്രിക്കറ്റിലായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും മികച്ച പ്രകടനങ്ങൾ. ആഭ്യന്തര ക്രിക്കറ്റിൽ സെൻട്രൽ ഡിസ്ട്രിക്റ്റിന്റെ നട്ടെല്ലായിരുന്ന ബ്രേസ്‌വെൽ, കരിയറിലുടനീളം നേരിട്ട പരിക്കുകളോട് പൊരുതിയാണ് ഇത്രയും കാലം കളി തുടർന്നത്. "രാജ്യത്തിന് വേണ്ടി കളിക്കുക എന്നത് ഒരു സ്വപ്നമായിരുന്നു, അതിൽ ഞാൻ അഭിമാനിക്കുന്നു" എന്ന് വിരമിക്കൽ വേളയിൽ അദ്ദേഹം പറഞ്ഞു.
New Zealand's Doug Bracewell has announced his retirement from all forms of cricket, ending an illustrious 18-year career. The 35-year-old all-rounder is best remembered for his sensational 6-40 spell in the 2011 Hobart Test, which led New Zealand to a historic victory over Australia.